/indian-express-malayalam/media/media_files/uploads/2020/11/GDP.jpg)
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക രംഗം കൂടുതൽ പ്രതിസന്ധിയിലേക്ക്. രാജ്യം സാങ്കേതികമായി മാന്ദ്യത്തിലെന്ന് സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.5 ശതമാനം ഇടിഞ്ഞു. തുടർച്ചയായ രണ്ട് പാദങ്ങളിൽ ദേശീയ ഉൽപാദന നിരക്ക് മുൻ വർഷത്തെ അതേ കാലയളവിലുള്ളതിനേക്കാൾ ഇടിയുമ്പോഴാണ് (ജിഡിപിയുടെ നെഗറ്റീവ് വളർച്ച) സമ്പദ്‌രംഗം സാങ്കേതിക മാന്ദ്യത്തിലാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുക.
ആദ്യപാദത്തില്‍ 23.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് 7.5 ശതമാനം കൂടി ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് പാദങ്ങളില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യത്തെ (ടെക്‌നിക്കല്‍ റിസഷന്‍) അഭിമുഖീകരിക്കുന്നതായ റിപ്പോർട്ട് ഇന്ന് വെെകീട്ടാണ് പുറത്തുവിട്ടത്.
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മൊത്തത്തില്‍ 8.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.