/indian-express-malayalam/media/media_files/uploads/2020/09/india-border-kashmir-lac-army-soldiers-indian-flag-1.jpg)
“ഏകപക്ഷീയമായി നിർവചിക്കപ്പെട്ട 1959 ലെ യഥാർത്ഥ നിയന്ത്രണ രേഖയെ (എൽഎസി)” ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ഒരു എൽഎസി മാത്രമേയുള്ളൂ എന്ന് ചൈനീസ് പക്ഷം നിർബന്ധം പിടിക്കുന്നത് വിവിധ ഉഭയകക്ഷി കരാറുകളിൽ “ചൈന നടത്തിയ പ്രതിബദ്ധതകൾക്ക് വിരുദ്ധമാണ്” എന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം.
ഏകപക്ഷീയമായി നിർവചിക്കപ്പെട്ട 1959 ലെ യഥാർത്ഥ നിയന്ത്രണ രേഖ (എൽഎസി) ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഈ നിലപാട് സ്ഥിരതയാർന്നതും ചൈനീസ് പക്ഷത്തിന് ഉൾപ്പെടെ അറിയപ്പെടുന്നതുമാണ്, എന്ന് മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള വിവിധ ഉഭയകക്ഷി കരാറുകളെക്കുറിച്ചും വക്താവ് സൂചിപ്പിച്ചു. ”എൽഎസിയുടെ വിന്യാസത്തെക്കുറിച്ച് പൊതുവായ ധാരണയിലെത്താൻ എൽഎസിയുടെ കാര്യത്തിൽ വ്യക്തതയും സ്ഥിരീകരണവും വരുത്താൻ ഇന്ത്യയും ചൈനയും പ്രതിജ്ഞാബദ്ധരാണ്”- എന്നും അദ്ദേഹം പറഞ്ഞു.
അതിർത്തി പ്രദേശങ്ങളിലെ നിലവിലെ സ്ഥിതി ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച കരാറുകൾക്കനുസൃതമായി പരിഹരിക്കണമെന്ന കാര്യത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനീസ് പക്ഷം ആവർത്തിച്ചു ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 10 ന് ഇന്ത്യൻ ചൈനീസ് വിദേശകാര്യമന്ത്രിമാർ തമ്മിൽ നടത്തിയ ചർച്ചയിലും നിലവിലുള്ള എല്ലാ കരാറുകളും പാലിക്കാനുള്ള പ്രതിജ്ഞാബദ്ധത ചൈനീസ് പക്ഷം ആവർത്തിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ പറഞ്ഞു.
“അതിനാൽ ചൈനീസ് പക്ഷം എല്ലാ കരാറുകളും ധാരണകളും പൂർണമായും ആത്മാർത്ഥമായും വിശ്വസ്തതയോടെയും പാലിക്കുമെന്നും എൽഎസിയുടെ ഏകപക്ഷീയമായ ഏകപക്ഷീയമായ വ്യാഖ്യാനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: Never accepted 1959 Line of Actual Control, China’s insistence ‘contrary to commitments’: India
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us