/indian-express-malayalam/media/media_files/uploads/2017/05/pic9-2.jpg)
ഹേഗ്: കുൽഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കി ഐക്യരാഷ്ട്രസഭാ കോടതിയുടെ വിധി.
കുല്‍ഭൂഷണെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്റെ നടപടി റദ്ദാക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ആവശ്യപ്പെട്ട ഇന്ത്യയുടെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. കുല്‍ഭൂഷന്റെ വധശിക്ഷ കോടതി സ്റ്റേ ചെയ്തു. അന്തിമ വിധി ഉണ്ടാകുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് കോടതി നിര്‍ദേശം. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളാണ് ഇതോടെ വിജയിച്ചത്.
റോണി എബ്രഹാം അദ്ധ്യക്ഷനായ അന്താരാഷ്ട്ര കോടതിയുടെ 11 അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജാദവിനെ തടവിലാക്കിയതുമായി ബന്ധപ്പെട്ട വിരങ്ങള്‍ ഇന്ത്യയുമായി പങ്കുവെക്കുന്നതില്‍ പാക്കിസ്ഥാൻ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാനാകില്ലെന്ന പാക്ക് വാദവും കോടതി തള്ളി.
വിയന്ന കരാറിലെ 36ആം ചട്ടത്തിന്‍റെ ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയിരിക്കുന്നതെന്ന ഇന്ത്യയുടെ വാദം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കുല്‍ഭൂഷണ് നയതന്ത്ര- നിയമ സഹായങ്ങള്‍ ലഭിക്കാനുള്ള അര്‍ഹതയുണ്ട് കുല്‍ഭൂഷണ് നയതന്ത്ര സഹായങ്ങള്‍ നല്‍കാന്‍ ഇന്ത്യയ്ക്ക് സാധ്യമായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യ വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും വിധി അംഗീകരിക്കില്ലെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
"കുല്‍ഭൂഷണ് എതിരായ കൂടുതല്‍ തെളിവുകള്‍ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരാക്കും. നിരവധി പാക്കിസ്ഥാന്‍ പൗരന്മാരുടെ കൊലപാതകത്തിലേക്ക് നയിച്ച പ്രവൃത്തിക്ക് കൂട്ടുനിന്നയാളാണ് ജാദവ്. അയാള്‍ക്ക് വേണ്ടിയാണ് ഇന്ത്യ വാദിക്കുന്നത്. ലോകത്തിന്റെ മുന്നില്‍ വസ്തുതകള്‍ വളച്ചൊടിക്കാനാണ് ഇന്ത്യ ശ്രമിച്ചതെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കോടതിയിൽ ഹാജരായത്. കുൽഭൂഷണ്‍ ജാദവിനെ ചാരനെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം പാക്ക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളും പാക്കിസ്ഥാൻ ഔദ്യോഗികമായി അറിയിച്ചില്ല. അറസ്റ്റ് പോലും ഇന്ത്യ അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണ്. ശരിയായ വിചാരണ പോലും നടത്താതെയാണ് ശിക്ഷ വിധിച്ചതെന്നും ഇന്ത്യ നേരത്തേ വാദിച്ചു.
അന്താരാഷ്ട്ര കോടതിയിലെ കേസ് അവസാനിക്കുന്നതു വരെ വധശിക്ഷ റദ്ദ് ചെയ്യണമെന്നും ഇതിനുള്ള നടപടി പാക്കിസ്ഥാൻ സ്വീകരിക്കണമെന്നും സാൽവെ ആവശ്യപ്പെട്ടു. കേസിൽ കുൽഭൂഷനും ഇന്ത്യയ്ക്കും നീതി ലഭിച്ചില്ലെന്നും സാൽവെ വാദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.