ഹൈദരാബാദ്: വിവാഹം സ്വര്‍ഗത്തില്‍ വെച്ചാണ് നടക്കാറുളളതെന്നാണ് ചൊല്ല്. എന്നാല്‍ രേഷ്മയുടേയും നവാസിന്റേയും വിവാഹം ആശുപത്രി കിടക്കയില്‍ വെച്ചാണ് നടന്നത്. വീട്ടുകാര്‍ വിവാഹത്തിന് എതിര്‍ത്തതോടെ പിരിയാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 19കാരിയായ രേഷ്മയെ വികരബാദ് ജില്ലയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.
കാമുകി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അറിഞ്ഞ് എത്തിയ 21കാരനായ നവാസും കീടനാശിനി കഴിച്ച് ആശുപത്രിയില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് കുടുംബാംഗങ്ങള്‍ ഒരു ഖാസിയെ വിളിച്ച് ഇരുവരുടേയും വിവാഹം ആശുപത്രിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്.
ഇലക്ട്രീഷനായ നവാസുമായി രണ്ടു വർഷമായി രേഷ്മ പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ വിവാഹത്തിനു ബന്ധുക്കൾ സമ്മതിച്ചിരുന്നില്ല. നവാസിനെ മറ്റൊരു യുവതിയുമായി വിവാഹം കഴിപ്പിക്കാൻ ബന്ധുക്കൾ തയറെടുക്കുന്ന വിവരം അറിഞ്ഞാണ് രേഷ്മ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ആശുപത്രിയില്‍ എത്തിയ നവാസ് മനോവിഷമത്തിൽ വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇരുവരെയും സർക്കാർ ആശുപത്രിയിൽനിന്നും ക്രൊഫോർഡ് മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടുത്തെ ഡോക്ടറാണ് കമിതാക്കളുടെ പ്രണയസാക്ഷാത്കാരത്തിനു നിമിത്തമായത്. ഡോക്ടർ ബന്ധുക്കളുമായി സംസാരിക്കുകയും വിവാഹം നടത്താൻ ഇരുകുടുംബങ്ങളും സമ്മതിക്കുകയുമായിരുന്നു. വിവാഹ വസ്ത്രങ്ങളണിഞ്ഞ നവാസും രേഷ്മയും വീൽചെയറിൽ ഇരുന്നാണ് ചടങ്ങിൽ സംബന്ധിച്ചത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് എത്തിയിരുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook