/indian-express-malayalam/media/media_files/uploads/2019/12/JMM.jpg)
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ തിരിച്ചടിയില്‍ ഞെട്ടി ബിജെപി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അതിശക്തമായ പ്രതിഷേധം നടക്കുമ്പോഴാണ് ബിജെപിക്ക് തിരഞ്ഞെടുപ്പ് തോല്‍വി കൂടി ഇരട്ട പ്രഹരമാകുന്നത്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച ബിജെപിക്ക് ജാര്‍ഖണ്ഡില്‍ അധികാരം നഷ്ടമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മഹാസഖ്യം 41 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി മുന്നേറ്റം 30 സീറ്റുകളില്‍ ഒതുങ്ങി. 81 അംഗ നിയമസഭയില്‍ 41 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്.
Read Also: CAA Kerala Protests Live: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം; കൊച്ചിയിൽ ലോങ് മാർച്ച് തുടങ്ങി
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച വര്‍ക്കിങ് പ്രസിഡന്റ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകാനാണ് സാധ്യത. ഹേമന്ത് സോറനെ മുഖ്യമന്ത്രിയാക്കാന്‍ മഹാസഖ്യത്തിനുള്ളില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. ജെഡിയു നേതാവ് തേജസ്വി യാദവ് ഹേമന്ത് സോറനെ പിന്തുണച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ധുമക മണ്ഡലത്തില്‍ നിന്നാണ് ഹേമന്ത് സോറന്‍ ജനവിധി തേടിയിരിക്കുന്നത്.
മുഖ്യമന്ത്രിയായ രഘുബർ ദാസ് ജംഷഡ്‌പൂർ മണ്ഡലത്തിൽ പിന്നിട്ടുനിൽക്കുന്നതും ബിജെപിക്ക് വലിയ തിരിച്ചടിയാണ്. സ്വതന്ത്ര സ്ഥാനാർഥിയായ സരയു റായിയാണ് രഘുബർ ദാസിന് വെല്ലുവിളിയായത്. ബിജെപിയുടെ അഴിമതിക്കുള്ള തിരിച്ചടിയാണ് ജാർഖണ്ഡിൽ നേരിടേണ്ടി വന്നതെന്നാണ് കോൺഗ്രസിന്റെ ആദ്യ പ്രതികരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.