/indian-express-malayalam/media/media_files/vN4S8oCNjIoBABxhDiLn.jpg)
ഹമാസ് വിട്ടയച്ചത് 13 ഇസ്രായേലികൾ ഉൾപ്പടെ 25 പേരെ
വെള്ളിയാഴ്ച ആരംഭിച്ച വെടിനിർത്തൽ കരാറിന് കീഴിലുള്ള ആദ്യ ബാച്ച് ബന്ദികളെ ഹമാസ് മോചിപ്പിച്ചു, 49 ദിവസം മുമ്പ് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് ശേഷം ഗാസ മുനമ്പിൽ തടവിലാക്കിയ 13 ഇസ്രായേലികൾ ഉൾപ്പെടെയുള്ളവരെയാണ് മോചിപ്പിച്ചതെന്ന്, ഉദ്യോഗസ്ഥരും മാധ്യമ റിപ്പോർട്ടുകളും പറയുന്നു.
ഇവർക്കൊപ്പം 12 തായ് പൗരന്മാരെയും മോചിപ്പിച്ചതായി തായ് പ്രധാനമന്ത്രി ശ്രേത്ത തവിസിൻ പറഞ്ഞു. നിരവധി പലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ വെള്ളിയാഴ്ച ആരംഭിച്ചു, ഇത് ബന്ദികളുടെ കൈമാറ്റത്തിന് വേദിയൊരുക്കുകയും ആവശ്യമായ സഹായം ഗാസയിലേക്ക് എത്തിക്കാൻ അനുവദിക്കുകയും ചെയ്തു.
ഒടുവിൽ, സംഘർഷം അവസാനിപ്പിക്കുമെന്ന പ്രതീക്ഷകൾ ഈ ഉടമ്പടി ഉയർത്തുന്നു. എന്നാൽ വെടിനിർത്തൽ അവസാനിച്ചാൽ വീണ്ടും ആക്രമണം നടത്താൻ തീരുമാനിച്ചതായി ഇസ്രായേൽ അറിയിച്ചു.
കരാർ പ്രകാരം, ഒക്‌ടോബർ ഏഴിന് നടത്തിയ ആക്രമണത്തിൽ തങ്ങളും മറ്റ് തീവ്രവാദികളും ബന്ദികളാക്കിയ 240 പേരിൽ 50 പേരെയെങ്കിലും മോചിപ്പിക്കുമെന്ന് ഗാസയുടെ ഭരണകക്ഷിയായ ഹമാസ് തീരുമാനിച്ചു. പകരം 150 പലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു.
വെള്ളിയാഴ്ച മുതൽ ഘട്ടം ഘട്ടമായി സ്ത്രീകളെയും കുട്ടികളെയും ആദ്യം മോചിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചു, അതു പോലെ, 13 ഇസ്രായേലികളെ മോചിപ്പിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം, തായ്‌ലൻഡ് ബന്ദികൾ ഗാസ വിട്ട് ഇസ്രായേലിലെ ആശുപത്രിയിലേക്ക് പോകുകയാണെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. മാധ്യമങ്ങളുമായി ചർച്ച ചെയ്യാൻ അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്താതെയാണ് ഉദ്യോഗസ്ഥൻ ഇക്കാര്യം വിശദീകരിച്ചത്.
ഓരോ 10 ബന്ദികളെ മോചിപ്പിക്കുന്നതിനും കരാർ ഒരു അധിക ദിവസം നീട്ടണമെന്ന് കരാർ ആവശ്യപ്പെടുന്നു.
വെടിനിർത്തൽ കാലത്ത് പ്രതിദിനം 130,000 ലിറ്റർ (34,340 ഗാലൻ) ഇന്ധനം വിതരണം ചെയ്യാൻ ഇസ്രായേൽ സമ്മതിച്ചിട്ടുണ്ട് - ഗാസയുടെ പ്രതിദിന ആവശ്യമായ ഒരു ദശലക്ഷം ലിറ്ററിലധികമാണ് ആവശ്യം. അതിലെ ചെറിയൊരു ഭാഗം മാത്രമാണിത്. കഴിഞ്ഞ ഏഴാഴ്ചത്തെ യുദ്ധത്തിൽ, ഇസ്രായേൽ ഗാസയിലേക്കുള്ള ഇന്ധനത്തിന്റെ പ്രവേശനം തടഞ്ഞിരുന്നു, അത് ഹമാസിന് സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് അവകാശപ്പെട്ടായികുന്നു ഈ നീക്കം.
Read Here: Hamas frees first batch of hostages under truce, including 13 Israelis, officials and reports say
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.