scorecardresearch

അടുത്ത മാര്‍ച്ചോടെ രാജ്യത്തെ പകുതിയോളം എ.ടി.എമ്മുകള്‍ പൂട്ടുമെന്ന് മുന്നറിയിപ്പ്

ഇത് സര്‍ക്കാര്‍ പദ്ധതികളെ പ്രതികൂലമായി ബാധിക്കുകയും തൊഴിലില്ലായ്മയുടെ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സിഎടിഎംഐ മുന്നിറിയിപ്പ് നല്‍കുന്നു

ഇത് സര്‍ക്കാര്‍ പദ്ധതികളെ പ്രതികൂലമായി ബാധിക്കുകയും തൊഴിലില്ലായ്മയുടെ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സിഎടിഎംഐ മുന്നിറിയിപ്പ് നല്‍കുന്നു

author-image
WebDesk
New Update
ATM, എടിഎം, ie malayalam, ഐഇ മലയാളം

മുംബൈ: ധനകാര്യ മേഖലയിലെ വ്യവസ്ഥകളിലും ചട്ടങ്ങളിലും വരുന്ന മാറ്റങ്ങളുടെ ഭാഗമായി എ.ടി.എമ്മുകളുടെ പ്രവര്‍ത്തന ചെലവ് വര്‍ധിക്കുമെന്നതിനാല്‍ 2019 മാര്‍ച്ച് മാസത്തോടെ രാജ്യത്തെ 2.38 ലക്ഷം എ.ടി.എമ്മുകളില്‍, 1.38 ലക്ഷം എ.ടി.എമ്മുകളും അടച്ചു പൂട്ടേണ്ടി വരുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് എ.ടി.എം ഇന്‍ഡസ്ട്രി. ഇത് സര്‍ക്കാര്‍ പദ്ധതികളെ പ്രതികൂലമായി ബാധിക്കുകയും തൊഴിലില്ലായ്മയുടെ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സിഎടിഎംഐ മുന്നിറിയിപ്പ് നല്‍കുന്നു.

Advertisment

നഗരത്തെക്കാള്‍ ഗ്രാമീണ മേഖലയിലുള്ള ആളുകളാണ് ഇതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ നേരിടുക. സര്‍ക്കാരിന്റെ പല ആനുകൂല്യങ്ങളും കൈപ്പറ്റുന്നതിന് ഇത് തടസമാകുമെന്നും സിഎടിഎംഐ അറിയിച്ചു.

എ.ടി.എമ്മുകളുട സുരക്ഷയും, ഹാര്‍ഡ്വെയറുകള്‍, സോഫ്‌റ്റ്വേറുകള്‍ എന്നിവയ്ക്കും പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് ഭീമമായ തുക ചെലവഴിക്കേണ്ടി വരുമെന്നതിനാലാണ് എ.ടി.എമ്മുകള്‍ പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് എ.ടി.എം. ഇന്‍ഡസ്ട്രി വ്യക്തമാക്കുന്നു.

പുതിയ നോട്ടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ മാത്രം 3,500 കോടിയോളം ചെലവഴിക്കേണ്ടി വരുമെന്നാണ് സി.എ.ടി.എം.ഐ. കണക്കാക്കുന്നത്. പണം കൈകാര്യം ചെയ്യുന്നതിലെയും കാസറ്റെറ്റ് സ്വാപ് രീതിയുമെല്ലാം സേവന ദാതാക്കള്‍ക്ക് ഭീമമായ നഷ്ടമുണ്ടാക്കും എന്നാണ് സി.എ.ടി.എം.ഐ പറയുന്നത്.

Atm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: