scorecardresearch

എസ്‌ഐആർ സമ്മർദം; ഗുജറാത്തിൽ ബിഎൽഒ ജീവനൊടുക്കി; ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് ആത്മഹത്യ കുറിപ്പ്

ജോലിഭാരവും മാനസിക സമ്മർദ്ദവും താങ്ങാനാവുന്നില്ലെന്ന മരിച്ച അധ്യാപകന്റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു

ജോലിഭാരവും മാനസിക സമ്മർദ്ദവും താങ്ങാനാവുന്നില്ലെന്ന മരിച്ച അധ്യാപകന്റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു

author-image
WebDesk
New Update
BLO

അരവിന്ദ്കുമാർ മുൽജിഭായ് വധേർ

അഹമ്മദാബാദ്: ഗുജറാത്തിൽ വീണ്ടും ജോലി സമ്മർദത്തെ തുടർന്ന് ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കി. കൊടിനാർ ദേവ്‌ലി സ്വദേശിയായ പ്രൈമറി സ്കൂൾ അധ്യാപകൻ അരവിന്ദ്കുമാർ മുൽജിഭായ് വധേറിനെ (39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിഭാരവും മാനസിക സമ്മർദവും താങ്ങാനാവുന്നില്ലെന്ന അരവിന്ദിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

Advertisment

ഛര കന്യ പ്രൈമറി സ്കൂളിലെ അധ്യാപകനാണ് മരിച്ച അരവിന്ദ്കുമാർ. വെള്ളിയാഴ്ച പുലർച്ചെയാണ് അരവിന്ദിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഖേഡ ജില്ലയിൽ നിന്നുള്ള സർക്കാർ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി മൂന്നു ദിവസത്തിനു പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും ഒരു ബിഎൽഒ കൂടി ആത്മഹത്യ ചെയ്യുന്നത്. 

Also Read: എസ്ഐആർ സമ്മർദം; ബിഎൽഒമാർക്ക് തെറ്റായ എൻട്രികൾ സമർപ്പിക്കേണ്ടി വരുന്നു; തിരഞ്ഞെടുപ്പ് കമ്മീഷന് മമതയുടെ കത്ത്

നവംബർ 4 ന് ആരംഭിച്ച എസ്‌ഐ‌ആർ നടപടികളുടെ ഭാഗമായി 5.08 കോടി വോട്ടർമാരുടെ വിവര ശേഖരണത്തിനായി ഗുജറാത്തിലുടനീളം ഏകദേശം 50,963 ബി‌എൽ‌ഒമാരെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മിക്ക ബി‌എൽ‌ഒമാരും സ്കൂൾ അധ്യാപകരാണ്. നേരത്തെ, ഖേഡ ജില്ലയിലെ കപദ്വഞ്ച് താലൂക്കിൽ, പ്രൈമറി സ്കൂൾ പ്രിൻസിപ്പലും ബിഎൽഒയുമായ രമേശ്ഭായ് പർമാർ (50) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട അമിത ജോലി സമ്മർദം മൂലമാണ് മരണമെന്ന് ആരോപിച്ച് രമേശ്ഭായ്‌യുടെ കുടുംബം രംഗത്തെത്തിയിരുന്നു.

Advertisment

Also Read: എസ്‌ഐആറിൽ സ്റ്റേയില്ല; കേരളത്തിന്റെ ഹർജി പ്രത്യേകമായി പരിഗണിക്കും

അടുത്തിടെ, എസ്ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദത്തെ തുടർന്ന് കണ്ണൂരിലും ബിൽഒ ജീവനൊടുക്കിയിരുന്നു. അതേസമയം, വനിത ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ വിമർശനം ശക്തമായ സാഹചര്യത്തിൽ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്ത് നൽകി. സംസ്ഥാനത്തെ എസ്ഐആർ നടപടികൾ ഉടൻ നിർത്തിവയ്ക്കണമെന്നും നിലവിലെ പ്രവർത്തനരീതിയും സമയക്രമവും സമഗ്രമായി പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് മമത ബാനർജി ഇന്നലെ കത്തു നൽകിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).

Suicide Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: