അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, പ്രധാനമന്ത്രിയുടെ മാതാവ് ഹീര ബെൻ തുടങ്ങിയവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
അഹമ്മദാബാദിലെ നിഷാൻ ഹൈസ്കൂളിലെ 115-ാം ബൂത്തിലെത്തിയാണ് പ്രധാനമന്ത്രി വോട്ടവകാശം വിനിയോഗിച്ചത്. പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെന്‍ ഗാന്ധിനഗറിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തു.
മറ്റ് വോട്ടര്‍മാരെ പോലെ വരിയില്‍ നിന്നാണ് മോദി വോട്ട് ചെയ്തത്. പിന്നീട് മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാണിച്ച് ആര്‍ത്തുവിളിച്ച ജനങ്ങള്‍ക്കിടയിലൂടെയാണ് അദ്ദേഹം തിരികെ കാറില്‍ കയറാനെത്തിയത്. അതേസമയം വോട്ട് ചെയ്യാനെത്തിയപ്പോഴും മോദി പ്രചരണം നടത്തിയതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. രാവിലെ എട്ട് മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചു വരെ തുടരും. 93 മണ്ഡലങ്ങളിലെ ഇരുപത്തയ്യായിരത്തോളം ബൂത്തുകളിലായി 2.22 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.
Former Gujarat CM Anandiben Patel casts her vote in Ahmedabad's Ghatlodia. BJP's Bhupendra Patel is up against Congress's Shashikant Patel on this seat #GujaratElection2017 pic.twitter.com/4uVYtOf2bg
— ANI (@ANI) December 14, 2017
സെന്‍ട്രല്‍ ഗുജറാത്തിലെയും വടക്കന്‍ ഗുജറാത്തിലെയും 14 ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. രംഗത്ത് 851 സ്ഥാനാര്‍ത്ഥികള്‍. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, അല്‍പ്പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി, ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ധാര്‍ത്ഥ് പട്ടേല്‍ എന്നിവരും ഇന്ന് ജനവിധി തേടുന്നു.
PM Modi's mother Heeraben arrives to cast her vote in a polling booth in Gandhinagar #GujaratElection2017 pic.twitter.com/orVeaNEKY6
— ANI (@ANI) December 14, 2017
ഗുജറാത്തിൽ ആദ്യഘട്ടത്തില്‍ 68 ശതമാനമാണ് പോളിംഗ്. കച്ച്, സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 നിയമസഭ മണ്ഡലങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് കുറവാണ്. 2012ല്‍ 71. 3 ആയിരുന്നു പോളിംഗ്.