/indian-express-malayalam/media/media_files/uploads/2018/11/GSLV.jpg)
ബെംഗളൂരു: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ജിഎസ്എൽവി മാർക് 3 വിക്ഷേപിച്ചു. ഐഎസ്ആർഒ വികസിപ്പിച്ച അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 29 ആണ് വിക്ഷേപിച്ചിരിക്കുന്നത്. ഇതുവരെ വിക്ഷേപിച്ചവയിൽ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് ജിസാറ്റ് 29.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് വിക്ഷേപണത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ഇതുണ്ടായില്ല. 3,423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -29ന് പത്തുവർഷത്തെ പ്രവർത്തന കാലാവധിയാണുള്ളത്. ഇന്ത്യയിൽ നിശ്ചിത പ്രദേശത്തെ ലക്ഷ്യമിട്ട് വാർത്ത വിനിമയ ബന്ധം കൂടുതൽ മെച്ചപ്പെടുത്താനാണ് ശ്രമം.
കശ്മീരിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വാർത്താവിനിമയ സേവനങ്ങൾ കൂടുതൽ വേഗമേറിയതാക്കാൻ ഇതിലൂടെ സാധിക്കും. ഇന്റർനെറ്റ് സേവനങ്ങൾക്ക് ഇനി കൂടുതൽ വേഗം കൈവരിക്കാനാവും. ഈ വർഷം ആദ്യം ജിസാറ്റ് 6എ ഐഎസ്ആർഒ വിക്ഷേപിച്ചിരുന്നെങ്കിലും ഈ ദൗത്യം പരാജയപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.