/indian-express-malayalam/media/media_files/uploads/2017/02/vidyasagar-raogovernor759.jpg)
(LtoR) Speaker Haribhau Bagde, CM Devendra Fadnavis and Maharashtra Governor C Vidyasagar Rao arrives at the Vidhan Bhavan for the budget session of Maharashtra legislature at Vidhan Bhavan in Mumbai. Express Photo By-Ganesh Shirsekar 09/03/2016
ചെന്നൈ: അധികാര വടംവലി നടക്കുന്ന തമിഴ്നാട് രാഷ്ട്രീയത്തിലെ സ്ഥിതിഘതികള്‍ സംബന്ധിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ് വിദ്യാസാഗര്‍ റാവു റിപ്പോര്‍ട്ട് നല്‍കിയത്.
തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി തുടരവെ വികെ ശശികലയും പനീര്‍സെല്‍വവും ആയി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയത്. ഇത് സംബന്ധിച്ച തീരുമാനം ഗവര്‍ണര്‍ നാളെ തന്നെ അറിയിക്കുമെന്നാണ് കരുതുന്നത്.
മന്ത്രിസഭ രൂപീകരിക്കുന്നതിന് ശശികലയും പനീര്‍സെല്‍വവും അവകാശവാദം ഉന്നയിച്ചതോടെ എല്ലാ കണ്ണുകളും ഗവര്‍ണറിലാണ്. തനിക്ക് 130 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നറിയിച്ച് ശശികല ഗവര്‍ണര്‍ക്ക് ഫാക്സ് അയച്ചിരുന്നു. കൂടിക്കാഴ്ച്ചയില്‍ ഇവരുടെ വിവരങ്ങള്‍ ശശികല നേരിട്ട് ഗവര്‍ണര്‍ക്ക് കൈമാറി. 10 മന്ത്രിമാരും തന്നോടൊപ്പമുണ്ടെന്ന് ശശികല അവകാശപ്പെട്ടു.
നേരത്തേ പനീര്‍സെല്‍വം ഗവര്‍ണറെ കണ്ടിരുന്നു. എംഎഎല്‍മാരുടെ പിന്തുണയോടെ ഭര നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയ്യാറാണെന്ന് പനീർശെൽവം ഗവർണറെ അറിയിച്ചു. രാജി വയ്ക്കേണ്ട സാഹചര്യം വിശദീകരിച്ച പനീർശെൽവം, രാജി പിൻവലിക്കാൻ അനുവദിക്കണമെന്നും ഗവർണറോട് അഭ്യർത്ഥിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.