scorecardresearch

എത്ര പേര്‍ കൊല്ലപ്പെട്ടെന്ന കണക്ക് ഞങ്ങള്‍ എടുക്കാറില്ല: വ്യോമസേനാ മേധാവി

250ല്‍ അധികം ഭീകരര്‍ ബാലാക്കോട്ടില്‍ കൊല്ലപ്പെട്ടുവെന്നാണ് അമിത് ഷാ പറഞ്ഞത്

250ല്‍ അധികം ഭീകരര്‍ ബാലാക്കോട്ടില്‍ കൊല്ലപ്പെട്ടുവെന്നാണ് അമിത് ഷാ പറഞ്ഞത്

author-image
WebDesk
New Update
എത്ര പേര്‍ കൊല്ലപ്പെട്ടെന്ന കണക്ക് ഞങ്ങള്‍ എടുക്കാറില്ല: വ്യോമസേനാ മേധാവി

New Delhi: Air Chief Marshal BS Dhanoa gestures as he addresses a news conference ahead of Air Force Day, in New Delhi on Thursday. PTI Photo by Kamal Kishore (PTI10_5_2017_000033B)

ന്യൂഡൽഹി: ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ നടത്തിയ മിന്നലാക്രമണത്തിൽ എത്രപേർ മരിച്ചുവെന്ന കണക്ക് എടുത്തിട്ടില്ലെന്ന് എയർ ചീഫ് മാർഷൽ ബ്രിന്ദേർ സിംഗ് ധനോവ. 'എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് ഞങ്ങള്‍ക്ക് കണക്കെടുക്കാനാവില്ല. അവിടെ എത്ര പേര്‍ ഉണ്ടായിരുന്നു എന്ന് അനുസരിച്ചാണ് ആ കണക്കുണ്ടാവുക. എന്നാൽ കൊല്ലപ്പെട്ടവരുടെ കണക്കെടുത്തിട്ടില്ല. ആക്രമണം ലക്ഷ്യത്തിലെത്തിയോ ഇല്ലയോ എന്നതാണ് സേന നോക്കുന്നത്. നാശനഷ്ടത്തിൽ കണക്ക് വ്യക്തമാക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

'എത്ര ആള്‍ക്കാര്‍ മരിച്ച് എന്ന് നോക്കാറില്ല. ഒരു ലക്ഷ്യത്തില്‍ അക്രമണം നടത്തണമെന്ന് വിചാരിച്ചാല്‍ അത് നടത്തിയിരിക്കും. ലക്ഷ്യത്തിലല്ല ഞങ്ങള്‍ അക്രമണം നടത്തിയതെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ (പാക്കിസ്ഥാന്‍) പ്രതികരിച്ചത്. ഇപ്പോള്‍ നടക്കുന്ന ദൗത്യങ്ങളെ കുറിച്ച് കൂടുതല്‍ പറയാനാവില്ല,' ധനോവ പറഞ്ഞു.

പാക്കിസ്ഥാന്‍റെ എഫ് 16 വിമാനത്തെ ആക്രമിക്കാൻ മിഗ്-21 ബൈസൻ ഉപയോഗിച്ചതിനെ അദ്ദേഹം ന്യായീകരിച്ചു. മിഗ്-21ന് അതിനുള്ള ശേഷിയുണ്ടെന്നും വിമാനം നവീകരിച്ചതാണെന്നും ചീഫ് മാർഷൽ പറഞ്ഞു. മികച്ച ആയുധസംവിധാനങ്ങളും റഡാറുമുണ്ട്. നമ്മുടെ കൈശവശമുള്ള എല്ലാ വിമാനങ്ങളും പോരാടാൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 250ല്‍ അധികം ഭീകരര്‍ ബാലാക്കോട്ടില്‍ കൊല്ലപ്പെട്ടുവെന്നാണ് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്.

Terrorist Attack Pakistan Indian Air Force

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: