/indian-express-malayalam/media/media_files/uploads/2019/03/goa-sudin-dhavalikar-759-003.jpg)
പനജി: മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ (എംജിപി) രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മന്ത്രിസഭയിൽനിന്നും ഉപമുഖ്യമന്ത്രി സുദിന് ധവലികറെ പുറത്താക്കി. സാവന്ത് മന്ത്രിസഭയിൽ ഗതാഗതം, പൊതുമരാമത്ത് എന്നീ വകുപ്പുകളാണ് ധവലികർ കൈകാര്യം ചെയ്തിരുന്നത്.
ബുധനാഴ്ച എംജിപി എംഎൽഎ ദീപക് പവസ്കറും പാർട്ടിയുടെ ടൂറിസം മന്ത്രി മനോഹര്‍ അജ്ഗോന്‍കറും ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് ധവലികറെ പുറത്താക്കിയത്. ബുധനാഴ്ച പുലര്‍ച്ച 1.45 ഓടെ ഗോവ നിയസഭാ സ്പീക്കറെ സന്ദര്‍ശിച്ച് തങ്ങളുടെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയാണെന്ന് അറിയിച്ച് പവസ്കറും അജ്ഗോന്‍കറും കത്ത് നല്കി. സുദിന് ധവലികര്‍ കത്തില്‍ ഒപ്പിട്ടിരുന്നില്ല.
സാവന്ത് മന്ത്രിസഭയിൽ ഭീഷണി മുഴക്കിയാണ് സുദിന് ധവലികര്ക്ക് ഉപമുഖ്യമന്ത്രി പദം നേടിയെടുത്തത്. ഉപമുഖ്യമന്ത്രി പദം നൽകിയില്ലെങ്കിൽ പിന്തുണ പിൻവലിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ സാവന്തിനെ ഒഴിവാക്കാൻ ബിജെപി ശ്രമിച്ചുവരികയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.