/indian-express-malayalam/media/media_files/uploads/2017/03/arun-jaitley1.jpg)
ന്യൂഡൽഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലുണ്ടായ വളർച്ച നോട്ടുനിരോധനത്തിന്‍റെയും ജിഎസ്ടിയുടേയും ഫലമാണെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി. 'കഴിഞ്ഞ അഞ്ച് പാദങ്ങളിലും ആഭ്യന്തര ഉത്പാദനം താഴാനുള്ള പ്രവണതയാണ് കാണിച്ചിരുന്നത്. ഇപ്പോൾ നേർ വിപരീതമായ പ്രവണതയാണ് ജിഡിപിയിൽ കാണാൻ കഴിയുന്നത്. ഇത് നോട്ടുനിരോധനത്തിന്‍റെയും ജിഎസ്ടിയുടേയും ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ മൂന്ന് വര്‍ഷത്തെ റെക്കോര്‍ഡ് താഴ്ച്ചയ്ക്ക് ശേഷമാണ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ആശ്വസിക്കാവുന്ന (ജിഡിപി) വർധന ഉണ്ടായിരിക്കുന്നത്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.1 ആയിരുന്നു ജിഡിപി നിരക്ക്. ജൂലായ്- സെപ്തംബർ മാസങ്ങളിലായി 6.3 ശതമാനമായാണ് വർധിച്ചിരിക്കുന്നത്. നിർമാണ മേഖലയിലെ വളർച്ചയാണ് ജിഡിപിക്ക് അനുകൂലമായത്.
കൃഷി, വനം, മത്സ്യബന്ധനം- 1.7 ശതമാനം വളര്‍ച്ച, ഖനനം- 5.5 ശതമാനം, കെട്ടിട നിര്‍മ്മാണം- 2.6 ശതമാനം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സര്‍വീസ്- 5.7 ശതമാനം, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, പ്രതിരോധം, മറ്റ് സര്‍വീസുകള്‍ 6.0 ശതമാനം എന്നിങ്ങനെയാണ് വര്‍ധനവ് ഉണ്ടായിട്ടുളളത്.
ഏപ്രിൽ- ജൂൺ മാസങ്ങളിൽ 5.7 ശതമാനമായിരുന്നു വളർച്ച. മാർച്ചിൽ 6.1 ശതമാനമുള്ളിടത്ത് നിന്ന് ജൂൺ മാസമാവുമ്പോഴേക്കും ഇത്ര താഴ്ന്നത് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. കൃത്യമായ മുൻകരുതൽ ഇല്ലാതെ ജിഎസ്ടി നടപ്പാക്കിയതിലുള്ള അപാകതയാണ് കുറവിന് കാരണമെന്നായിരുന്നു വിമർശനം. ഈ സാഹചര്യത്തിലാണ് ജിഡിപിയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us