/indian-express-malayalam/media/media_files/2025/03/02/sDLPjJRzT4NRwledJqsQ.jpg)
ഫയൽ ഫൊട്ടോ
പാട്ന: ബീഹാറിലെ ഗംഗാ നദിയിലെ ജലം കുളിക്കാൻ അനുയോജ്യമല്ലെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലെയും ഗംഗാ നദിയിലെ ജലത്തിൽ വൻ തോതിൽ ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്നും, ജലം കുളിക്കാൻ അനുയോജ്യമല്ലെന്നും ബീഹാർ സാമ്പത്തിക സർവേ 2024-25 റിപ്പോർട്ട് പറയുന്നു.
സർവേ റിപ്പോർട്ട് പ്രകാരം, ഗംഗാ ജലത്തിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ അടക്കമുള്ള ബാക്ടീരിയോളജിക്കൽ പോപ്പുലേഷൻ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (ബിഎസ്‌പിസിബി) ബീഹാറിലെ 34 സ്ഥലങ്ങളിൽ രണ്ടാഴ്ചയിലൊരിക്കൽ നദിയുടെ ഗുണനിലവാരം നിരീക്ഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗംഗാ നദിയുടെയും പോഷക നദികളുടെയും തീരനഗരങ്ങളിൽ നിന്ന് വൻ തോതിൽ മലിനജലവും ഗാർഹിക മാലിന്യങ്ങളും നിദിയിലേക്ക് തള്ളുന്നതാണ് മലിനീകരണത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗംഗാ നദിയിലെ ബാക്ടീരിയകളുടെ വൻ തോതിലുള്ള സാന്നിധ്യം ആശങ്കാജനകമാണെന്ന് റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ട് ബിഎസ്‌പിസിബി ചെയർമാൻ ഡി.കെ ശുക്ല പറഞ്ഞു.
സംസ്ഥാനത്തെ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിഎസ്‌പിസിബി നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, സിപിസിബി മാനദണ്ഡങ്ങൾ അനുസരിച്ച്, കോളിഫോമിന്റെ അനുവദനീയമായ പരിധി 2,500 MPN/100 ml ആണ്.
ഗംഗാ നദിയുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട ബിഎസ്‌പിസിബിയുടെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, കച്ചി ദർഗ-ബിദുപൂരിലെ കോളിഫോമിന്റെ അളവ് 3,500 MPN/100 ml, ഗുലാബി ഘട്ട് (5,400 MPN/100 ml), ത്രിവേണി ഘട്ട് (5,400 MPN/100 ml), ഗൈഘട്ട് (3,500 MPN/100 ml), കേവാല ഘട്ട് (5,400 MPN/100 ml), ഗാന്ധി ഘട്ട്, എൻ.ഐ.ടി (3,500 MPN/100 ml), ഹാത്തിദ (5,400 MPN/100 ml) എന്നിങ്ങനെയാണ്.
Read More
- ഉത്തരാഖണ്ഡ് ഹിമപാതം: മരിച്ചവരുടെ എണ്ണം എട്ടായി; അവസാന മൃതദേഹവും കണ്ടെടുത്തു
- കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസിൽ
- ആശ പ്രവർത്തകർക്ക് ഗ്രാറ്റിവിറ്റിയും ശമ്പളത്തോടുകൂടിയ പ്രസവാവധിയും; അംഗീകാരം നൽകി ആന്ധ്രാ സർക്കാർ
- ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ: നാല് പേർ മരിച്ചെന്ന് സൈന്യം, അഞ്ച് പേർക്കായി തിരച്ചിൽ തുടരുന്നു
- എച്ച്ഐവി,പോളിയോ അടക്കം രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം യുഎസ് നിർത്തുന്നു
- ഇറാന്റെ എണ്ണ വ്യാപാരത്തിൽ പങ്ക്; നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us