/indian-express-malayalam/media/media_files/uploads/2017/11/Gang-RapeOut.jpg)
പട്‌ന: യുവതിയെ കൂട്ടബലാൽസംഗം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ് രംഗത്തെത്തി. യുവതിയെ നാലുപേർ ചേർന്ന് പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉപദ്രവിക്കരുതെന്ന് യുവതി കേണപേക്ഷിച്ചിട്ടും നാല് പേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
അതേസമയം, എവിടെ വച്ചാണ് ദൃശ്യം പകർത്തിയതെന്ന് വ്യക്തമല്ല. പ്രതികളെയും തിരിച്ചറിയാൻ പൊലീസിന് സാധിച്ചില്ല. ഇതോടെയാണ് പൊതുജനത്തിന്റെ സഹായം തേടിയത്. ഇതുവരെ ആരും ഇത് സംബന്ധിച്ച് പരാതിയോ, മറ്റ് വിവരങ്ങളോ നൽകിയിട്ടുമില്ല.
ബിഹാറിലെ മഗധ, ഗയ എന്നിവിടങ്ങളിലെ ആളുകളുടെ സംസാര ഭാഷയാണ് വീഡിയോയിലും ഉളളത്. ഈ മേഖല കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വീഡിയോയിൽ അഞ്ച് പേരുടെ മുഖചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കേസന്വേഷിക്കുന്ന പൊലീസ് സംഘത്തെ സഹായിക്കാൻ സിഐഡി വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.
13 പേർ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഫെയ്‌സ്ബുക്കിലെത്തിയതിന് പിന്നാലെയാണ് ഈ വീഡിയോ ദൃശ്യവും ബിഹാർ പൊലീസിന് തലവേദനയായിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.