/indian-express-malayalam/media/media_files/uploads/2023/09/Xi-and-Li.jpg)
ഷി ജിന്‍പിങ്ങും ലി ക്വിയാങ്ങും
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രതിനിധിയായി പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉച്ചകോടിയുടെ ഭാഗമാകില്ലെന്ന കാര്യത്തില്‍ സ്ഥിരീകരണമായി.
ഇന്ത്യ സർക്കാരിന്റെ ക്ഷണപ്രകാരം, സെപ്തംബർ 9, 10 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന 18-ാമത് ജി 20 ഉച്ചകോടിയിൽ സ്റ്റേറ്റ് കൗൺസിൽ പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പ്രസ്താവനയിലൂടെ അറിയിച്ചതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഉച്ചകോടിയിലൂടെ സമവായ ഉറപ്പിക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് ചൈന പ്രതീക്ഷിക്കുന്നതായി വക്താവ് മാവോ വാർത്താ സമ്മേളനത്തിൽ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ലി ആദ്യമായാണ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ചൈനീസ് പ്രസിഡന്റിന് പുറമെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുത്തേക്കില്ല. ഷീ പങ്കെടുക്കില്ല എന്ന വാര്‍ത്തയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിരാശ പ്രകടിപ്പിച്ചിരുന്നു.
ഉച്ചകോടിയുടെ സമാപനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 പ്രസിഡൻസിയുടെ ബാറ്റൺ ബ്രസീലിയൻ പ്രസിഡന്റ് ലുലയ്ക്ക് കൈമാറും. തുടർന്ന് ഡിസംബർ 1-ന് ബ്രസീൽ ഔദ്യോഗികമായി ജി 20 പ്രസിഡന്‍സി സ്ഥാനം ഏറ്റെടുക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us