/indian-express-malayalam/media/media_files/uploads/2023/09/Biden-Modi.jpg)
Photo: X/Narendra Modi
ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബൈഡന്‍ ചര്‍ച്ച നടത്തി.
"ബൈഡനുമായുള്ള ചര്‍ച്ച വളരെ ഫലപ്രദമായിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തികവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടുതൽ മെച്ചപ്പെടുത്തുന്ന നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ആഗോള നന്മയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്ക് വഹിക്കും," മോദി എക്സില്‍ കുറിച്ചു.
Happy to have welcomed @POTUS@JoeBiden to 7, Lok Kalyan Marg. Our meeting was very productive. We were able to discuss numerous topics which will further economic and people-to-people linkages between India and USA. The friendship between our nations will continue to play a… pic.twitter.com/Yg1tz9kGwQ
— Narendra Modi (@narendramodi) September 8, 2023
നേരത്തെ ബംഗ്ലാദേശ്, മൗറീഷ്യസ് കൗൺസിലർമാരായ ഷെയ്ഖ് ഹസീന, പ്രവിന്ദ് കുമാർ ജുഗ്നാഥ് എന്നിവരുമായി മോദി ചർച്ച നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ബൈഡന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.
VIDEO | US President @JoeBiden waves after he arrived at Delhi airport to attend #G20India2023.#G20SummitDelhipic.twitter.com/4HdPPbeSM4
— Press Trust of India (@PTI_News) September 8, 2023
2020 ഫെബ്രുവരിയില്‍ ഡൊണാള്‍ഡ് ട്രംപാണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ്. ഈ വര്‍ഷം ജൂണില്‍ ബൈഡനും യുഎസ് പ്രഥമ വനിത ജില്‍ ബൈഡനും വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രിക്ക് അത്താഴ വിരുന്നൊരുക്കിയിരുന്നു.
ആണവോര്‍ജം, പ്രതിരോധം, വിസകള്‍, കോണ്‍സുലേറ്റുകള്‍, റഷ്യ-യുക്രൈയ്ന്‍ യുദ്ധം – ജി 20-നുള്ളിലെ ധ്രുവീകരണം എന്നിവയുള്‍പ്പെടെയുള്ള ഉഭയകക്ഷി വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
എല്ലാ അംഗങ്ങളുടെയും സമവായത്തോടെ ഉച്ചകോടിയില്‍ ഒരു സംയുക്ത ആശയവിനിമയത്തിന് യുഎസ് കാണിക്കുന്ന വഴക്കത്തെ ആശ്രയിച്ചിരിക്കും. യുക്രൈയിന്‍ സംഘര്‍ഷത്തെച്ചൊല്ലി അമേരിക്കയുടെ നേതൃത്വത്തിലുള്ള ജി7 ഗ്രൂപ്പും റഷ്യ-ചൈന സംഘവും തമ്മില്‍ തര്‍ക്കമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.