/indian-express-malayalam/media/media_files/2025/11/08/parliament-buliding-2025-11-08-20-39-51.jpg)
പാർലമെന്റ് നടപടികളും രേഖകളും ഇനി 22 ഭാഷകളിൽ
ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റിന്റെ സഭാ നടപടികളും ഔദ്യോഗിക രേഖകളും അടുത്ത വർഷം മുതൽ മലയാളം ഉൾപ്പെടെയുള്ള 22 പ്രാദേശിക ഭാഷകളിൽ ലഭ്യമാകും. നിർമ്മിത ബുദ്ധി അധിഷ്ഠിത വിവർത്തന സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കേന്ദ്ര സർക്കാർ ഈ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിടുന്നത്.
Also Read:ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷെർജിൽ ഇമാമിനും ജാമ്യമില്ല; ഹർജികൾ സുപ്രീം കോടതി തള്ളി
സഭയിൽ അംഗങ്ങൾ നടത്തുന്ന പ്രസംഗങ്ങൾ തത്സമയം തന്നെ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടും. ഇതിലൂടെ ഭാഷാപരമായ തടസ്സങ്ങളില്ലാതെ സഭാ നടപടികൾ പിന്തുടരാൻ ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും സാധിക്കും.
ബില്ലുകൾ, റിപ്പോർട്ടുകൾ, ചോദ്യോത്തരങ്ങൾ തുടങ്ങിയ സഭാ രേഖകളെല്ലാം ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട 22 ഭാഷകളിലേക്കും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിവർത്തനം ചെയ്യും.ഡിജിറ്റൽ സംസദ് പദ്ധതിയുടെ ഭാഗമായാണ് ഈ പരിഷ്‌കാരം നടപ്പിലാക്കുന്നത്. നിലവിൽ പാർലമെന്റ് നടപടികൾ പ്രധാനമായും ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ലഭ്യമാകുന്നത്.
Also Read:സെർജിയോ ഗോർ ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റു; പാക്‌സ് സിലിക്കയിലേക്ക് ഇന്ത്യയ്ക്ക് ക്ഷണം
പ്രാദേശിക ഭാഷകൾ മാത്രം കൈകാര്യം ചെയ്യുന്ന ജനപ്രതിനിധികൾക്ക് സഭാ കാര്യങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാനും, ജനാധിപത്യ പ്രക്രിയ സാധാരണക്കാരിലേക്ക് കൂടുതൽ അടുപ്പിക്കാനും ഈ നീക്കം സഹായിക്കും.
അത്യാധുനിക എഐ ടൂളുകൾ ഉപയോഗിക്കുന്നതിലൂടെ വിവർത്തനത്തിലെ കൃത്യത ഉറപ്പാക്കാനും സമയലാഭം ഉണ്ടാക്കാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. സഭയുടെ ഡിജിറ്റൽവൽക്കരണത്തിൽ നിർണ്ണായക ചുവടുവെപ്പായിട്ടാണ് ഈ പദ്ധതിയെ വിലയിരുത്തുന്നത്. അടുത്ത വർഷം നടക്കുന്ന സമ്മേളനങ്ങളിൽ ഈ സംവിധാനം പൂർണ്ണമായും സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More: ഐ-പാക് ഓഫീസിലും പ്രതീക് ജയിനിന്റെ വീട്ടിലും ഇ.ഡി റെയ്ഡ്; പാർട്ടി രേഖകൾ ചോർത്താനുള്ള ശ്രമമെന്ന് മമത ബാനർജി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us