scorecardresearch
Latest News

ദേശീയ താല്‍പ്പര്യമുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്യണം; രാജ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്രനിര്‍ദേശം

മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചാനലുകളില്‍ നിന്ന് വിശദീകരണം തേടുമെന്നും അധികൃതര്‍ അറിയിച്ചു.

tv chanels

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സ്വകാര്യ ടെലിവിഷന്‍ ചാനലുകളും മാര്‍ച്ച് മുതല്‍ എല്ലാ മാസവും 15 മണിക്കൂര്‍ ദേശീയ താല്‍പ്പര്യമുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്യണമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം. ടെലിവിഷന്‍ ചാനലുകളുടെ അപ്ലിങ്ക് ചെയ്യുന്നതിനും ഡൗണ്‍ലിങ്കുചെയ്യുന്നതിനുമുള്ള സമീപകാല മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ മന്ത്രാലയം നല്‍കിയ വിഷയങ്ങളെ അടിസ്ഥാനമാക്കി സ്വകാര്യ പ്രക്ഷേപകര്‍ ദിവസവും 30 മിനിറ്റ് പൊതുസേവന സംപ്രേക്ഷണം ഏറ്റെടുക്കണമെന്ന നിബന്ധന ഇത് സംബന്ധിച്ച വിശദമായ നിര്‍ദേശത്തില്‍ മന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്വകാര്യ പ്രക്ഷേപകരുമായും അവരുടെ അസോസിയേഷനുകളുമായും മന്ത്രാലയം വിപുലമായ കൂടിയാലോചനകള്‍ നടത്തിയിരുന്നു. ഈ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം 30 ന് പ്രസ്താവന ഇറക്കിയത്.

സംപ്രേക്ഷണം ചെയ്യുന്ന പ്രോഗ്രാമുകളില്‍ ദേശീയ താല്‍പ്പര്യമുള്ള ഉള്ളടക്കം ഉള്‍പ്പെടുത്താമെന്നും ഉള്ളടക്കം തുടര്‍ച്ചയായി 30 മിനിറ്റ് ആയിരിക്കേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പൊതുസേവന പ്രക്ഷേപണം ചെറിയ സമയ സ്ലോട്ടുകളായി വിഭജിക്കാം, എന്നാല്‍ അര്‍ദ്ധരാത്രി മുതല്‍ രാവിലെ 6 വരെ ഇതിന് അനുവാദമില്ലെന്നും മന്ത്രാലയം അറിയിച്ചു.

പ്രക്ഷേപകര്‍ 90 ദിവസത്തേക്ക് സംപ്രേഷണം ചെയ്ത ഉള്ളടക്കത്തിന്റെ റെക്കോര്‍ഡ് സൂക്ഷിക്കേണ്ടതുണ്ട്. ഐ ആന്‍ഡ് ബി മന്ത്രാലയത്തിന് കീഴിലുള്ള ഇലക്ട്രോണിക് മീഡിയ മോണിറ്ററിംഗ് സെന്റര്‍ 90 ദിവസത്തേക്ക് സംപ്രേഷണം ചെയ്ത ഉള്ളടക്കത്തിന്റെ റെക്കോര്‍ഡ് സൂക്ഷിക്കുമെന്ന് ഉപദേശകന്‍ പറഞ്ഞു. പ്രക്ഷേപകര്‍ ബ്രോഡ്കാസ്റ്റ് സേവാ പോര്‍ട്ടലില്‍ പ്രതിമാസ റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തിലുണ്ട്.

അപ്ലിങ്കിംഗ്/ഡൗണ്‍ലിങ്കിംഗ് പോളിസി ഡോക്യുമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എട്ട് വിഷയങ്ങളിലേക്കും മന്ത്രാലയം ചേര്‍ത്തിട്ടുണ്ട് – വിദ്യാഭ്യാസവും സാക്ഷരതയും; കൃഷിയും ഗ്രാമവികസനവും, ആരോഗ്യവും കുടുംബക്ഷേമവും, ശാസ്ത്ര – സാങ്കേതി, സ്ത്രീകളുടെ ക്ഷേമം, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമം, പരിസ്ഥിതിയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും സംരക്ഷണം, ദേശീയോദ്ഗ്രഥനവും.

നിര്‍ദ്ദിഷ്ട വിഷയങ്ങളുടെ വ്യാപ്തിയും വിപുലീകരിച്ചിട്ടുണ്ട്. നയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ക്ലോസ് 35 പ്രകാരം നല്‍കിയിരിക്കുന്ന ദേശീയ പ്രാധാന്യമുള്ളതും സാമൂഹിക പ്രസക്തിയുള്ളതുമായ വിഷയങ്ങളുടെ ലിസ്റ്റ് സൂചിപ്പിക്കുന്നത് ദേശീയ പ്രാധാന്യമുള്ളതും ജലസംരക്ഷണം, ദുരന്തനിവാരണം മുതലായ സാമൂഹിക പ്രസക്തിയുള്ളതുമായ സമാന വിഷയങ്ങള്‍ ഉള്‍പ്പെടുത്താമെന്നും നിര്‍ദേശം പറയുന്നു.
12 മണിക്കൂറില്‍ കൂടുതല്‍ ഭക്തി/ആത്മീയ/യോഗ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്ന ചാനലുകളെ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചാനലുകളില്‍ നിന്ന് വിശദീകരണം തേടുമെന്നും അധികൃതര്‍ അറിയിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: From march broadcast 15 hours of monthly national interest content govt to channels