/indian-express-malayalam/media/media_files/uploads/2017/07/u-r-rao-759Out.jpg)
ബംഗളുരു: ഐഎസ്ആർഒ മുൻ ചെയർമാനും ഇന്ത്യയുടെ ആദ്യ ബഹിരാകാശ പേടകമായ ആര്യഭട്ടയുടെ അണിയറ ശിൽപ്പികളിൽ ഒരാളുമായ ബഹിരാകാശ ശാസ്ത്രജ്ഞൻ യുആർ റാവു (85) നിര്യാതനായി. ഇന്ന് പുലർച്ചെ 2.30ഓടെയാണ് അന്ത്യം. ദീർഘനാളായി അസുഖ ബാധിതനായിരുന്നു.
ആര്യഭട്ട മുതൽ മാർസ് ഓർബിട്ടർ മിഷൻ വരെ എല്ലാ പ്രൊജക്ടുകളിലും റാവുവിന്രെ പങ്കാളിത്തമുണ്ടായിരുന്നു. സതീഷ് ധവാനു ശേഷം 1984-1994 വരെ ഐഎസ്ആർഒ ചെയർമാനായി. ഫിസിക്കൽ റിസർച്ച് ലബോറട്ടറി ചെയർമാൻ, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ചാൻസലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യയുടെ പ്രഥമ ഉപഗ്രഹമായ ആര്യഭട്ട മുതല്‍ ചന്ദ്രയാന്‍-1, മംഗള്‍യാന്‍, ചൊവ്വൗദൗത്യം അടക്കമുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിലും 18 ഉപഹ്രവിക്ഷേപണത്തിലും നിര്‍ണായക ബുദ്ധികേന്ദ്രമായി റാവുവുണ്ടായിരുന്നു.
സതീഷ് ധവാനു ശേഷം 1984-1994 വരെ ഐഎസ്ആർഒ ചെയർമാനായി. ഫിസിക്കൽ റിസർച്ച് ലബോറട്ടറി ചെയർമാൻ, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ചാൻസലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിദേശ സർവകലാശാലകളിലും ഉന്നത സ്ഥാനം വഹിച്ചു.
ഇന്ത്യയില്‍ വിവര സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇന്‍സാറ്റ് ഉപഹ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് അദ്ദേഹം ഐഎസ്ആര്‍യുടെ തലപ്പത്തിരിക്കവെയാണ്. ആന്‍ട്രിക്‌സ് കോര്‍പറേഷന്റെ ആദ്യ ചെയര്‍മാനുമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.