/indian-express-malayalam/media/media_files/uploads/2018/02/amit-shah-amitshah759.jpg)
Amit Shah, President of India's ruling Bharatiya Janata Party (BJP), addresses supporters during a public rally at Bhaat village on the outskirts of Ahmedabad, India October 16, 2017. REUTERS/Amit Dave
ബെംഗളൂരു: സ്ഥാനാര്‍ത്ഥികളെ മറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പാര്‍ട്ടിയുടേയും പേര് ഉയര്‍ത്തിക്കാട്ടി വോട്ട് തേടിയാല്‍ മതിയെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ ഉപദേശം. രണ്ട് മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് ആഗതമാകുന്ന കര്‍ണാടകയില്‍ പാര്‍ട്ടിയുടെ സോഷ്യൽ മീഡിയ തന്ത്രങ്ങളും അദ്ദേഹം വിശദീകരിച്ചു.
'സ്ഥാനാര്‍ത്ഥികള്‍ ആരാണെന്ന് നോക്കണ്ട എന്നാണ് പ്രവര്‍ത്തകരോട് എനിക്ക് പറയാനുളളത്. പാര്‍ട്ടിയുടെ താമര ചിഹ്നവും മോദിയുടെ ചിത്രവും നോക്കിയാല്‍ മതി', ദക്ഷിണ കന്നഡ ജില്ലയില്‍ ചൊവ്വാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അസംബ്ലി സീറ്റുകള്‍ വിജയിക്കുക എന്നതല്ല നിങ്ങളുടെ ജോലി, ബൂത്തില്‍ വിജയിക്കുക എന്നതാണ് ജോലി. ഇങ്ങനെ പല ബൂത്തുകള്‍ ജയിച്ചാല്‍ തിരഞ്ഞെടുപ്പില്‍ നമ്മൾ വിജയിച്ചു', ഷാ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 56,000 പോളി ബൂത്തുകളാണ് കര്‍ണാടകയിലുളളത്. ഓരോ ബൂത്തിലും ഏകദേശം 1200 വോട്ടര്‍മാര്‍ വീതമുണ്ടാകും. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ നേരിടാന്‍ ബിജെപി നേതാവ് ബി.എസ്.യെദിയൂരപ്പയാണ് പോരാട്ടത്തിനിറങ്ങുക. പാര്‍ട്ടിക്ക് ജനങ്ങള്‍ വോട്ടര്‍മാര്‍ നല്‍കുന്ന പിന്തുണ-പിന്തുണ ഇല്ലായ്മ എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ എ പ്ലസ്, എ, ബി, സി എന്നിങ്ങനെ ബിജെപി നേതൃത്വം തരംതിരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ബിജെപി പ്രചരണം ആരംഭിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.