/indian-express-malayalam/media/media_files/uploads/2023/08/chetan-singh.jpg)
ജയ്പൂർ-മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിൽ എസ്‌കോർട്ട് ഡ്യൂട്ടിയിലായിരുന്ന ചേതൻ നാല് പേരെയാണ് വെടിവച്ച് കൊന്നത്.
ന്യൂഡൽഹി: ജൂലൈ 31 ന് ട്രെയിനിനുള്ളിൽ നാല് പേരെ വെടിവെച്ച് കൊന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) കോൺസ്റ്റബിൾ ചേതൻ സിങ്ങിന് വിവിധ വീഡിയോ ക്ലിപ്പുകളുടെ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം സെക്ഷൻ 153 എ ചുമത്തി. അത് ചേതൻ സിങ് തന്നെയാണെന്ന് സ്ഥിരീകരിച്ചശേഷമാണിത്.
ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്ത വീഡിയോകളിൽ കണ്ട ആളുടെ ശബ്ദ സാമ്പിളും ഫോട്ടോകളും സിംഗിന്റെ ശബ്ദ സാമ്പിളുമായി പൊരുത്തപ്പെടുത്തുന്നതിന് ഫോറൻസിക് പരിശോധന നടത്തി.
ജയ്പൂർ-മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിൽ എസ്‌കോർട്ട് ഡ്യൂട്ടിയിലായിരുന്ന ചേതൻ തന്റെ സീനിയർ ഓഫീസർ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ടിക്കാറാം മീണ ഉൾപ്പെടെ നാല് പേരെയും മൂന്ന് യാത്രക്കാരായ അബ്ദുൾ കാദർ മുഹമ്മദ് ഹുസൈൻ ഭൻപുരവാല, സയ്യിദ് സൈഫുദ്ദീൻ, അസ്ഗർ അബ്ബാസ് ഷെയ്ഖ് എന്നിവരെയും വെടിവച്ചു കൊന്നു.
സിങ്ങിന്റെ വീഡിയോ റെക്കോർഡ് ചെയ്ത യാത്രക്കാരെ കണ്ടെത്താനായതായി ജിആർപി അന്വേഷകർ തിങ്കളാഴ്ച കോടതിയെ അറിയിച്ചു. വീഡിയോയിൽ ചേതൻ "അതിക്ഷേപകരവും" "വിദ്വേഷജനകവുമായ" അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതായി കാണാം.
ട്രെയിനിൽ നാലുപേരെ കൊലപ്പെടുത്തിയ ശേഷം സിംങ് വർഗീയ പ്രസംഗം നടത്തിയതെങ്ങനെയെന്ന് സ്ഥിരീകരിക്കുന്ന മറ്റ് യാത്രക്കാരുടെ മൊഴികളും ജിആർപി ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
ഫോറൻസിക് റിപ്പോർട്ടും ഇവയുമാണ് കേസിൽ 153 എ വകുപ്പുകൾ ചേർക്കുന്നതിന്റെ അടിസ്ഥാനമെന്ന് ജിആർപി ഉദ്യോഗസ്ഥൻ പറഞ്ഞു. എസ്കോർട്ട് ഡ്യൂട്ടിയിലായിരുന്ന മറ്റ് രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥർ, ട്രെയിൻ മാനേജർ, ലോക്കോ പൈലറ്റ്, അസിസ്റ്റ് ലോക്കൽ പൈലറ്റ്, ടിക്കറ്റ് ചെക്കർ, കോച്ച് അറ്റൻഡർ എന്നിവരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.