scorecardresearch

പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം; കോണ്‍ഗ്രസിന് നാണക്കേടായി യുപിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ഫ്ളക്സ്ബോര്‍ഡ്

മോദിയുടെ വിജയത്തിനുപിന്നിലും ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തിയതും പ്രശാന്തിന്റെ തന്ത്രങ്ങളുടെ ഫലമായിട്ടാണ് കണക്കാക്കുന്നത്

മോദിയുടെ വിജയത്തിനുപിന്നിലും ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തിയതും പ്രശാന്തിന്റെ തന്ത്രങ്ങളുടെ ഫലമായിട്ടാണ് കണക്കാക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം; കോണ്‍ഗ്രസിന് നാണക്കേടായി യുപിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ഫ്ളക്സ്ബോര്‍ഡ്

ലക്നൗ: തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവർക്ക് അഞ്ചു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു കൊണ്ട് ലക്നൗവിലെ കോണ്‍ഗ്രസ് പാർട്ടി ആസ്ഥാനത്ത് കൂറ്റൻ ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. പാർട്ടി സെക്രട്ടറി രാജേഷ് സിംഗിന്റെ പേരിലാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. പ്രശാന്ത് ആയിരുന്നു യുപിയില്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മെനഞ്ഞത്.

Advertisment

ഉത്തര്‍പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ രാജ് ബാബർ ഓഫിസിലെത്തിയപ്പോഴാണ് ഫ്ളക്സ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബോർഡ് നീക്കം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രാജേഷ് സിംഗിനെ കോൺഗ്രസിൽ നിന്ന് ആറു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ ഒരു വർഷമായി തങ്ങളെ വിഡ്ഢികളെപ്പോലെ പണിയെടുപ്പിക്കുകയായിരുന്നു പ്രശാന്തെന്ന് രാജേഷ് പറഞ്ഞു. എതിർപ്പൊന്നും കൂടാതെ എല്ലാം ഞങ്ങൾ ചെയ്തു. കോൺഗ്രസിനെ രക്ഷിക്കുന്നതിന് അദ്ദേഹത്തിന്റെ നിർദേശങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാല്‍ കിശോര്‍ ചതിച്ചെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വൻ വിജയത്തിനുപിന്നാലെയാണ് പ്രശാന്ത് കിഷോർ പ്രശസ്തിയിലേക്ക് ഉയർന്നത്. മോദിയുടെ വിജയത്തിനുപിന്നിലും ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തിയതും പ്രശാന്തിന്റെ തന്ത്രങ്ങളുടെ ഫലമായിട്ടാണ് കണക്കാക്കുന്നത്. തുടര്‍ന്നാണ് കോണ്‍ഗ്രസും ഇദ്ദേഹത്തെ സമീപിച്ചത്.

Uttar Pradesh Bjp Assembly Election 2017 Narendra Modi Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: