scorecardresearch

യോഗി എന്നെ അനുഗ്രഹിക്കണം: ആദിത്യനാഥിന്റെ മുമ്പില്‍ മുട്ടുകുത്തി പൊലീസ് ഉദ്യോഗസ്ഥന്‍

ആദിത്യനാഥിന്റെ നെറ്റിയില്‍ ചന്ദനം തൊടുന്ന ചിത്രവും പൊലീസ് ഉദ്യോഗസ്ഥന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്

ആദിത്യനാഥിന്റെ നെറ്റിയില്‍ ചന്ദനം തൊടുന്ന ചിത്രവും പൊലീസ് ഉദ്യോഗസ്ഥന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്

author-image
WebDesk
New Update
യോഗി എന്നെ അനുഗ്രഹിക്കണം: ആദിത്യനാഥിന്റെ മുമ്പില്‍ മുട്ടുകുത്തി പൊലീസ് ഉദ്യോഗസ്ഥന്‍

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ നിന്നും അനുഗ്രഹം തേടുന്ന ഗോരഖ്പൂരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വിവാദമാകുന്നു. ഗോരഖ്നാഥ് ക്ഷേത്രത്തിലെത്തിയാണ് യോഗിയില്‍ നിന്നും യൂണിഫോം അണിഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്‍ അനുഗ്രഹം വാങ്ങുന്നത്.

Advertisment

പ്രവീണ്‍ കുമാര്‍ സിങ് എന്ന ഇദ്ദേഹം തന്നെയാണ് ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്ക് മുമ്പില്‍ മുട്ടുകുത്തി ഇരുന്ന് കൈകൂപ്പി അനുഗ്രഹം തേടുന്ന ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ആദിത്യനാഥിന്റെ നെറ്റിയില്‍ ചന്ദനം തൊടുന്ന ചിത്രവും പൊലീസ് ഉദ്യോഗസ്ഥന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിയെ ഹാരം ചാര്‍ത്തുന്ന ചിത്രവും ഇദ്ദേഹം പോസ്റ്റ് ചെയ്തു. ഗോരഖ്നാഥ് സര്‍ക്കിള്‍ പൊലീസ് ഉദ്യോഗസ്ഥനാണ് പ്രവീണ്‍ കുമാര്‍ സിങ്.

publive-image

ഗുരു പൂര്‍ണിമയുടെ ഭാഗമായി മുഖ്യമന്ത്രിയില്‍ നിന്നും അനുഗ്രഹം തേടുന്നതായി അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഗോരഖ്നാഥ് ക്ഷേത്രത്തിലെ പൂജാരിയെന്ന നിലയിലാണ് യോഗിയില്‍ നിന്നും അനുഗ്രഹം തേടിയതെന്നും ഇദ്ദേഹം പറയുന്നുണ്ട്. 'ഫീലിങ ബ്ലെസ്ഡ്' എന്ന തലക്കെട്ടോടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇതോടെ സോഷ്യൽ മീഡിയയില്‍ പൊലീസുകാരനേയും യോഗിയേയും വിമര്‍ശിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

കഴിഞ്ഞയാഴ്ച ആള്‍ദൈവത്തില്‍ നിന്നും അനുഗ്രഹം തേടിയ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ചിത്രം പ്രചരിച്ചതോടെ കേജ്‌രിവാള്‍ സര്‍ക്കാര്‍ തരംതാഴ്ത്തി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നമിത ആചാര്യ എന്ന ആള്‍ദൈവം തല മസാജ് ചെയ്യുന്ന ചിത്രമായിരുന്നു പ്രചരിച്ചത്.

Advertisment
Uttar Pradesh Hindu Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: