മുംബൈ: വിവാദമായ കാർഷിക നിയമത്തിനെതിരെ സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകർ പങ്കെടുക്കുന്ന മാർച്ച് ഇന്ന് മുംബൈയിൽ നടക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുളളതാണ് മാർച്ച്.

21 ജില്ലകളിൽനിന്നായി 6,000 ത്തോളം കർഷകർ 500 വാഹനങ്ങളിലായി ഇന്നലെ രാത്രിയോടെ മുംബൈയിലെത്തി.

ആസാദ് മൈതാനിയിൽ 26 വരെ നടക്കുന്ന കാർഷിക നിയമ വിരുദ്ധ സമരത്തിൽ 50,000 ത്തോളം കർഷകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് അഖിലേന്ത്യാ കിസാൻ സഭ നേതാക്കൾ അറിയിച്ചു.

കർഷക സമ്മേളനത്തിൽ എൻസിപി അധ്യക്ഷൻ ശരത് പവാർ അടക്കമുളള രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും സംസ്ഥാന റവന്യൂ മന്ത്രിയുമായ ബാലസഹേബ് തോറാത്ത്, ശിവസേന നേതാവും സംസ്ഥാന പരിസ്ഥിതി, ടൂറിസം മന്ത്രി ആദിത്യ താക്കറെ, ഇടതുപക്ഷ, ജനാധിപത്യ പാർട്ടികളുടെ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിക്കും.

സമ്മേളനത്തിനുശേഷം കർഷകർ രാജ്ഭവനിലേക്ക് മാര്‍ച്ച് ചെയ്യും. ഗവര്‍ണര്‍ ഭഗത് സിങ് കോശിക്ക് കർഷകർ നിവേദനം നൽകും. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന വലിയ ട്രാക്ടര്‍ റാലിയുടെ മുന്നോടിയായാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ റാലി നടത്തുന്നത്.

മുംബൈയിൽനിന്ന് 166 കിലോമീറ്റർ അകലെ നാസിക്കിൽനിന്നും ശനിയാഴ്ചയാണ് കർഷകർ യാത്ര തുടങ്ങിയത്. ശനിയാഴ്ച രാത്രി കർഷകർ ഇഗത്പുരിയിൽ തങ്ങി. 7 കിലോമീറ്റർ വരുന്ന ഇഗത്പുരി ചുരം നടന്നിറങ്ങിയ ശേഷമാണു വാഹനങ്ങളിൽ കർഷകർ മുംബൈയിലേക്കു പുറപ്പെട്ടത്.

കർഷകരുടെ യാത്ര സുഗമമാക്കുന്നതിനായി നാസിക് പൊലീസ് ദേശീയപാതയുടെ ഒരു വശം അടച്ചു. കർഷകരുടെ യാത്ര പോകുന്ന പ്രദേശങ്ങളിലെ കടകളും അടക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന റാലിയില്‍ ആയിരത്തിലധികം ട്രാക്ടറുകള്‍ പങ്കെടുക്കും. ഡല്‍ഹി നഗരാതിര്‍ത്തിയിലായിരിക്കും റാലി നടക്കുക.

പരേഡിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ട്രാക്ടറുകൾ പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് ഡൽഹി പൊലീസ് നഗരത്തിലും പരിസരത്തും അഞ്ച് പഞ്ച തല സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സിങ്കു, തിക്രി, ഖാസിപൂർ അതിർത്തികളിൽ 40,000 ത്തോളം പോലീസ്, ഐടിബിപി, സിആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് പൊലീസ് പറഞ്ഞു. വരെ തികച്ചും സമാധാനപരമായിരിക്കും,” പഞ്ചാബ് ജംഹൂരി കിസാൻ സഭയുടെ ജനറൽ സെക്രട്ടറി കുൽവന്ത് സിംഗ് സന്ധു പറഞ്ഞു.