scorecardresearch

യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ ഇന്ത്യയുടെ നിർമ്മാണ മേഖലയ്ക്ക് പുത്തൻ ഉണർവാകും: പിയൂഷ് ഗോയൽ

ഇന്ത്യയെ ഒരു ആഗോള നിർമ്മാണ ഹബ്ബാക്കി മാറ്റുക എന്നതാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്

ഇന്ത്യയെ ഒരു ആഗോള നിർമ്മാണ ഹബ്ബാക്കി മാറ്റുക എന്നതാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്

author-image
WebDesk
New Update
Piyush Goyal

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള അത്യാധുനിക സാങ്കേതികവിദ്യയും നിക്ഷേപവും ഇന്ത്യയിലേക്ക് ഒഴുകാൻ കരാർ വഴിയൊരുക്കും

ന്യൂഡൽഹി: യൂറോപ്യൻ യൂണിയനുമായി ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാർ കേവലം ചരക്കുനീക്കത്തിൽ ഒതുങ്ങുന്ന ഒന്നല്ലെന്നും, ഇത് ഇന്ത്യയുടെ നിർമ്മാണ മേഖലയെ ആഗോള തലത്തിലേക്ക് ഉയർത്താനുള്ള വലിയൊരു ചുവടുവെപ്പാണെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഈ ചരിത്രപരമായ കരാറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചത്.

Advertisment

ഈ കരാർ കേവലം ലാഭനഷ്ടങ്ങളുടെ കണക്കല്ല, മറിച്ച് പ്രതിരോധം, സാങ്കേതികവിദ്യ, നിക്ഷേപം എന്നീ മേഖലകളിലെ ദീർഘകാല തന്ത്രപരമായ പങ്കാളിത്തമാണെന്ന് മന്ത്രി പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള അത്യാധുനിക സാങ്കേതികവിദ്യയും നിക്ഷേപവും ഇന്ത്യയിലേക്ക് ഒഴുകാൻ ഇത് വഴിയൊരുക്കും.

Also Read: അജിത് പവാറിന് പിൻഗാമി ആര്? മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എൻസിപി നേതാക്കൾ

ഇന്ത്യയെ ഒരു ആഗോള നിർമ്മാണ ഹബ്ബാക്കി മാറ്റുക എന്നതാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകിച്ചും വസ്ത്ര വ്യാപാരം, ഔഷധ നിർമ്മാണം, കൈത്തറി തുടങ്ങിയ മേഖലകളിൽ ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം നടത്താൻ സാധിക്കും. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ 99 ശതമാനവും തീരുവയില്ലാതെ യൂറോപ്യൻ വിപണികളിലേക്ക് എത്തിക്കാൻ ഈ കരാർ സഹായിക്കും.

Also Read: എൻസിപി പുനരേകീകരണത്തിന് തൊട്ടുമുമ്പ് അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം; ലയനം നടത്താനിരുന്നത് ഫെബ്രുവരി എട്ടിന്

യൂറോപ്യൻ യൂണിയന്റെ വിവാദമായ 'കാർബൺ ടാക്സ്' സംബന്ധിച്ച ആശങ്കകൾക്ക് മന്ത്രി മറുപടി നൽകി. ഇന്ത്യൻ കമ്പനികൾ നൽകുന്ന കാർബൺ നികുതികൾ അവിടെ അംഗീകരിക്കപ്പെടുമെന്നും, ഇന്ത്യൻ സ്റ്റീൽ മില്ലുകൾ കൂടുതൽ പരിസ്ഥിതി സൗഹൃദമായി മാറുന്നത് വഴി വലിയ തോതിലുള്ള നികുതിഭാരം ഒഴിവാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ഇന്ത്യയുടെ പ്രവർത്തനങ്ങൾക്കായി 500 മില്യൺ യൂറോയുടെ പ്രത്യേക ഫണ്ട് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: തിരുപ്പതി ലഡ്ഡു വിവാദം; മൃഗക്കൊഴുപ്പില്ല, നെയ്യിന് പകരം ഉപയോഗിച്ചത് സിന്തറ്റിക് മിശ്രിതമെന്ന് സിബിഐ

ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കളെ ഈ കരാർ ബാധിക്കില്ലെന്ന് മന്ത്രി ഉറപ്പുനൽകി. ചെറുകാറുകളുടെ വിപണിയെ ബാധിക്കാത്ത രീതിയിലാണ് കരാർ ക്രമീകരിച്ചിരിക്കുന്നത്. ആഡംബര വാഹനങ്ങളുടെ വിപണിയിൽ മാത്രമാണ് ഇളവുകൾ നൽകിയിട്ടുള്ളത്. ചൈനയ്ക്ക് പകരമായി ഒരു ആഗോള വിതരണക്കാരനായി മാറാൻ ഇന്ത്യയ്ക്ക് ലഭിച്ച സുവർണ്ണാവസരമാണിതെന്ന് പറഞ്ഞ മന്ത്രി, ഇന്ത്യൻ വ്യവസായ ലോകം ഉൽപ്പന്നങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനും ഉൽപ്പാദനം കൂട്ടാനും തയ്യാറാകണമെന്നും ആഹ്വാനം ചെയ്തു.

Read More: വിവരവകാശ നിയമം പുനഃപരിശോധിക്കണമെന്ന് സാമ്പത്തിക സർവേ

European Union

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: