/indian-express-malayalam/media/media_files/uploads/2018/08/election-rep-img.jpg)
ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞടുപ്പിന് തൊട്ടുമുൻപേ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയ്യതികൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പ്രഖ്യാപിച്ചു. ചത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതിയാണ് പ്രഖ്യാപിച്ചത്.
മധ്യപ്രദേശിലും മിസോറാമിലും ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും. ഇവിടെ നവംബർ 28 നാണ് വോട്ടെടുപ്പ്. ഛത്തീസ്‌ഗഡിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നവംബർ 12 ന്. രണ്ടാം ഘട്ടം നവംബർ 18 നും നടക്കും. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബർ ഏഴിന് തിരഞ്ഞെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലും ഡിസംബർ 11 നാണ് വോട്ടെണ്ണൽ.
ഇക്കുറി തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീൻ മാർക് III വേർഷനാണ് ഉപയോഗിക്കുക. ഏറ്റവും നൂതനമായമായ വോട്ടിങ് മെഷീനാണിത്.
തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു. ഇന്ന് ഉച്ചയ്ക്ക് 12.30ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് കമ്മീഷന്‍ തിയതി പ്രഖ്യാപിക്കുകയെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ വൈകിട്ട് മൂന്ന് മണിക്കാണ് വാർത്താസമ്മേളനം വിളിച്ചുചേർത്തത്.
മിസോറാമിലെ 50 അംഗ നിയമസഭയുടെ കാലാവധി 2018 ഡിസംബര്‍ 15നാണ് അവസാനിക്കുന്നത്. 2019 ജനുവരി 5നാണ് ചത്തീസ്ഗഢിലെ 90 അംഗ നിയമസഭയുടെ കാലാവധി അവസാനിക്കുക. മധ്യപ്രദേശ് നിയമസഭയുടെ കാലാവധി 2019 ജനുവരി 9നും, രാജസ്ഥാനില്‍ ജനുവരി 20നും കാലാവധി അവസാനിക്കും. 2008 മുതല്‍ മിസോറാമില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. 40ല്‍ 34 സീറ്റുകളും പിടിച്ചെടുത്താണ് 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചത്. ലാല്‍ തന്‍ഹാവലയെയാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത്.
രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും ബിജെപിയാണ് ഭരിക്കുന്നത്. 200 അംഗങ്ങളുളള രാജസ്ഥാന്‍ നിയമസഭയില്‍ 160 എണ്ണമാണ് ബിജെപി വിജയിച്ചത്. വസുന്ധര രാജയാണ് മുഖ്യമന്ത്രി. മധ്യപ്രദേശില്‍ 166 സീറ്റുകള്‍ വിജയിച്ച് ശിവരാജ് സിംഗ് ചൗഹാനെയാണ് ബിജെപി മുഖ്യമന്ത്രി ആക്കിയത്. ചത്തീസ്ഗഡില്‍ 91 അംഗങ്ങളുളള നിയമസഭയില്‍ 49 സീറ്റുകള്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 39 സീറ്റോടെ കോണ്‍ഗ്രസും തൊട്ടടുത്ത് എത്തിയിരുന്നു. രമണ്‍ സിംഗാണ് മുഖ്യമന്ത്രി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.