scorecardresearch

മധ്യപ്രദേശില്‍ ഒരു മണിക്കൂര്‍ ഇ.വി.എം സ്ട്രോങ് റൂമിലെ സി.സിടി.വി നിശ്ചലമായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാവിലെ 8.19നും 9.35നും ഇടയിലുളള സമയം സിസിടിവിയും പുറത്തെ എല്‍ഇഡി ഡിസ്പ്ലെയും പ്രവര്‍ത്തിച്ചില്ല

രാവിലെ 8.19നും 9.35നും ഇടയിലുളള സമയം സിസിടിവിയും പുറത്തെ എല്‍ഇഡി ഡിസ്പ്ലെയും പ്രവര്‍ത്തിച്ചില്ല

author-image
WebDesk
New Update
മധ്യപ്രദേശില്‍ ഒരു മണിക്കൂര്‍ ഇ.വി.എം സ്ട്രോങ് റൂമിലെ സി.സിടി.വി നിശ്ചലമായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കഴിഞ്ഞദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായി സംശയം. ഭോപ്പാലില്‍ വോട്ടെടുപ്പിന് ഉപയോഗിച്ച ഇ വി എം മെഷീനുകളും വി വി പാറ്റ് മെഷീനുകളും സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ചിരുന്ന കാമറയില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ ഒന്നര മണിക്കൂറിലേറെ തടസപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു. കോണ്‍ഗ്രസിന്റെ ആരോപണം ശരി വെക്കുന്നതാണ് കമ്മീഷന്റെ വെളിപ്പെടുത്തല്‍. ഈ ഒന്നര മണിക്കൂര്‍ സമയം റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് ലൈവ് എന്ന വ്യാജേന പുറത്തുവിട്ടതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Advertisment

വെള്ളിയാഴ്ച രാവിലെയാണ് ഭോപ്പാലിലെ ഓള്‍ഡ് ജയില്‍ കാമ്പസിനുള്ളിലെ സ്ട്രോങ് റൂമിനു പുറത്ത് സ്ഥാപിച്ചിരുന്ന കാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തടസപ്പെട്ടത്. വൈദ്യുതിബന്ധത്തിലെ തകരാറാണ് ലൈവ് തടസപ്പെടാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. ഭോപ്പാല്‍ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം വെളളിയാഴ്ച്ച രാവിലെ 8.19നും 9.35നും ഇടയിലുളള സമയം സിസിടിവിയും പുറത്തെ എല്‍ഇഡി ഡിസ്പ്ലെയും പ്രവര്‍ത്തിച്ചില്ല. അത്കൊണ്ട് തന്നെ ഈ സമയത്തെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. തുടര്‍ന്ന് ഇപ്പോള്‍ കൂടുതല്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

ഖുറൈ നിയമസഭാ മണ്ഡലത്തിലെ ഇ വി എം മെഷീനുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ സാഗറിലെ ജില്ലാ ആസ്ഥാനത്ത് എത്തിക്കാന്‍ മണിക്കൂറുകളോളം വൈകിയതിലും കോണ്‌‍ഗ്രസ് ദുരൂഹത ആരോപിച്ചു. ഇവിഎം എത്തിക്കാന്‍ വൈകിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ അറിയിക്കുന്നത്. എന്തുകൊണ്ട് വൈകിയെന്ന വിശദീകരണം കമ്മീഷന്‍ നല്‍കിയിട്ടില്ല.

ഖുറൈ സീറ്റില്‍ നിന്നുള്ള ഇ വി എം മെഷീനുകള്‍ വോട്ടെടുപ്പ് നടന്ന് 48 മണിക്കൂറിന് ശേഷമാണ് സ്ട്രോങ് റൂമില്‍ എത്തിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വോട്ടെടുപ്പിന് ശേഷം മെഷീനുകള്‍ സാഗറിലെ ജില്ലാ ആസ്ഥാനത്ത് എത്തിക്കുന്നതിന് പകരം ബി.ജെ.പി സിറ്റിങ് എം.എല്‍.എയും സ്ഥാനാര്‍ഥിയുമായ ഭുപേന്ദ്ര സിങിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്കാണ് കൊണ്ടുപോയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഇതിന് തെളിവായി ഹോട്ടലില്‍ നിന്ന് ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് നേതാക്കള്‍ പിടികൂടിയ ദൃശ്യങ്ങളും പുറത്ത് വന്നു.

Madhya Pradesh Cctv Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: