scorecardresearch
Latest News

നിക്ഷേപം വിപുലീകരിക്കണം; സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യയുടെ സഹായം തേടി ഈജിപ്ത്

നിലവിൽ 3.15 ബില്യൺ ഡോളറിലധികം വരുന്ന നിക്ഷേപം ഇന്ത്യയ്ക്ക് ഈജിപ്തിലുണ്ട്

Narendra Modi, Egypt

ന്യൂഡല്‍ഹി: ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സഹായം തേടി ഈജിപ്ത്. വ്യാഴാഴ്ച റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായിരുന്ന ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, രാജ്യത്തെ മെഗാ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിൽ നിക്ഷേപത്തിനും പങ്കാളിത്തത്തിനുമായി ഇന്ത്യ സമീപിച്ചതായാണ് ഇന്ത്യൻ എക്സ്പ്രസിന് ലഭിക്കുന്ന വിവരം.

കഴിഞ്ഞ രണ്ട് ദിവസമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഉന്നത നേതൃത്വം ഈജിപ്ഷ്യന്‍ അധികാരകളുമായി നടത്തിയ ചര്‍ച്ചയിലെ പ്രധാന വിഷയം ഇതായിരുന്നുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഈജിപ്തുമായുള്ള ചൈനയുടെ സാമ്പത്തിക ബന്ധം വർഷങ്ങളായി വളർന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഈ ചർച്ചകൾ നടന്നത്.

നിലവിൽ 3.15 ബില്യൺ ഡോളറിലധികം വരുന്ന നിക്ഷേപം ഇന്ത്യയ്ക്ക് ഈജിപ്തിലുണ്ട്. ഇത് വിപുലീകരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഇരുപക്ഷം സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. രാജ്യങ്ങളിൽ ഉയർന്നുവരുന്ന സാമ്പത്തിക, നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ അതത് രാജ്യങ്ങളിൽ നിന്നുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഇരുകൂട്ടരും സമ്മതിച്ചു.

“ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ നിക്ഷേപങ്ങള്‍ ഈജിപ്ത് സ്വാഗതം ചെയ്യുകയും ചട്ടങ്ങളനുസരിച്ച് ആനുകൂല്യങ്ങളും സൗകര്യങ്ങളും ഉറപ്പാക്കും. ഈജിപ്തിൽ ലഭ്യമായ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വിദേശ നിക്ഷേപം സ്ഥാപിക്കാൻ ശേഷിയുള്ള കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ സമീപനത്തിനുള്ള പിന്തുണ ഇന്ത്യ നല്‍കുന്നു,” പ്രസ്താവനയില്‍ പറയുന്നു.

ഈജിപ്ത് ബജറ്റ് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, കെയ്‌റോയിലെയും അലക്സാണ്ട്രിയയിലെയും മെട്രോ പദ്ധതികൾ, സൂയസ് കനാൽ സാമ്പത്തിക മേഖല, സൂയസ് കനാലിന്റെ രണ്ടാമത്തെ ചാനൽ, കെയ്‌റോയുടെ പ്രാന്തപ്രദേശങ്ങളിൽ ഒരു പുതിയ ഭരണ തലസ്ഥാനം എന്നിവയാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുന്നോട്ട് വച്ച വലിയ പദ്ധതികള്‍.

നിരവധി പ്രധാന വ്യാവസായിക, ലോജിസ്റ്റിക് സോണുകൾ ഉൾപ്പെടുന്ന സൂയസ് കനാൽ പ്രദേശത്തിന്റെ വികസനം സുപ്രധാനമാണെന്നും അവർ കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തിൽ, സൂയസ് കനാൽ ഇക്കണോമിക് സോണിൽ (എസ്‌സിഇസെഡ്) ഇന്ത്യൻ വ്യവസായങ്ങൾക്കായി ഒരു പ്രത്യേക സ്ഥലം അനുവദിക്കുന്നതിനുള്ള സാധ്യത ഈജിപ്ത് പരിഗണിക്കുന്നു, കൂടാതെ മാസ്റ്റർ പ്ലാൻ ക്രമീകരിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും പ്രസ്താവനയില്‍ പറയുന്നു.

നിലവിൽ 50-ലധികം ഇന്ത്യൻ കമ്പനികൾക്ക് ഈജിപ്തിൽ 3.15 ബില്യൺ ഡോളറിന്റെ നിക്ഷേപമുണ്ട്. ഇന്ത്യയിൽ ഈജിപ്ഷ്യൻ നിക്ഷേപം ഏകദേശം 37 മില്യൺ ഡോളർ മാത്രമാണ്. ഈജിപ്തുമായുള്ള ഇന്ത്യയുടെ വ്യാപാരം 2018-19-ൽ 4.5 ബില്യൺ ഡോളറായിരുന്നു. ഇത് 2021-22-ൽ 7.26 ബില്യൺ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Egypt reaches out to india for more investment amid economic crisis