scorecardresearch
Latest News

എന്‍എസ്ഇ ജീവനക്കാരുടെ ഫോണ്‍ ചോര്‍ത്തല്‍: ചിത്ര രാമകൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇഡി കുറ്റപത്രം

പ്രതികളായ രാംകൃഷ്ണ, നരേന്‍, പാണ്ഡെ എന്നിവരെ സെപ്തംബര്‍ 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനും പ്രത്യേക ജഡ്ജി ഉത്തരവിട്ടു

CHITRA Ramakrishna

ന്യൂഡല്‍ഹി:കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സ്റ്റോക് എക്‌സ്‌ചേഞ്ച് ജീവനക്കാരുടെ ഫോണ്‍ ചോര്‍ത്തിയ കേസില്‍ എന്‍എസ്ഇ മുന്‍ സിഇഒമാരായ ചിത്ര രാമകൃഷ്ണ, രവി നരേന്‍, മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡെ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ രാംകൃഷ്ണ, നരേന്‍, പാണ്ഡെ എന്നിവരെ സെപ്തംബര്‍ 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനും പ്രത്യേക ജഡ്ജി സുനേന ശര്‍മ ഉത്തരവിട്ടു.

ഭഗവദ് ഗീതയുടെയും പ്രൊഫസര്‍ വൈഎന്‍ ഹരിരിയുടെ സാപിയന്‍സിന്റെയും പകര്‍പ്പ് തനിക്ക് നല്‍കണമെന്ന അപേക്ഷ നരേന്‍ സമര്‍പ്പിച്ചു, എന്‍എസ്ഇ കോ-ലൊക്കേഷന്‍ സൗകര്യത്തില്‍ ചില ബ്രോക്കര്‍മാര്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസാണിത്. രാമകൃഷ്ണ സിഇഒ ആയിരുന്ന കാലത്ത്, ചില സ്റ്റോക്ക് ബ്രോക്കര്‍മാര്‍ എന്‍എസ്ഇ സെര്‍വറിലേക്ക് കോ-ലൊക്കേഷന്‍ സൗകര്യം വഴി നിയമവിരുദ്ധമായി മുന്‍തൂക്കം നേടിയത് അവര്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന സിബിഐ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ആദ്യത്തെ ഇഡി കേസ്.

എന്‍എസ്ഇ കോ-ലൊക്കേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട അഴിമതിയുടെ പുതിയ കേസില്‍, ഐസെക് സെക്യൂരിറ്റീസ് എന്‍എസ്ഇ ജീവനക്കാരുടെ ഫോണുകള്‍ അനധികൃതമായി ടാപ്പ് ചെയ്യുകയും പ്രതികള്‍ക്ക് ട്രാന്‍സ്‌ക്രിപ്റ്റുകള്‍ നല്‍കുകയും ചെയ്തുവെന്ന് ഏജന്‍സി ആരോപിക്കുന്നു. 1997 മുതല്‍ പാണ്ഡെയുടെ കമ്പനി എന്‍എസ്ഇ ജീവനക്കാരുടെ ഫോണുകള്‍ അനധികൃതമായി ചോര്‍ത്തുന്നത് രാമകൃഷ്ണയുടെ നിര്‍ദേശപ്രകാരമാണെന്ന് ഇഡി പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ed chitra ramkrishna nse phone tapping case