scorecardresearch

ഇറാനിൽ പ്രതിഷേധം ശക്തം; സമരക്കാരെ അടിച്ചമർത്തിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്

പ്രക്ഷോഭകർ ഡോണൾഡ് ട്രംപിന്റെ ഏജന്റുമാരാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി ആരോപിച്ചു

പ്രക്ഷോഭകർ ഡോണൾഡ് ട്രംപിന്റെ ഏജന്റുമാരാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി ആരോപിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Trump

ചിത്രം: എക്സ്

വാഷിംഗ്ടൺ: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, പ്രതിഷേധക്കാർക്കെതിരെ അക്രമാസക്തമായ നടപടികൾ സ്വീകരിക്കുന്നതിനെതിരെ ഇറാൻ സർക്കാരിന് കർശന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രക്ഷോഭകാരികളെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ അമേരിക്ക ശക്തമായി പ്രതികരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

Advertisment

സമാധാനപരമായി പ്രതിഷേധിക്കുന്ന ഇറാനിലെ ജനങ്ങളുടെ അവകാശങ്ങളെ മാനിക്കണമെന്നും അധികാരികൾ വെടിയുതിർത്താൻ അമേരിക്ക തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു. ലോകം നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഇറാൻ ഭരണകൂടത്തെ ഓർമ്മിപ്പിച്ച ട്രംപ്, മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.

Also Read: 'മോദി വിളിച്ചില്ലെന്ന വാദം തെറ്റ്'; അമേരിക്കൻ വാണിജ്യ സെക്രട്ടറിക്കു മറുപടിയുമായി ഇന്ത്യ

കരയിലേക്ക് സൈന്യത്തെ അയയ്ക്കുക എന്നല്ല താൻ ഉദ്ദേശിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു. രാജ്യവ്യാപകമായി പടരുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ ഇറാൻ സർക്കാർ പലയിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും തടഞ്ഞിട്ടുണ്ട്. ഇറാനും ദുബായിക്കും ഇടയിലുള്ള വിമാന സർവീസുകളും റദ്ദാക്കിയതായി വിമാനത്താവള ഡാറ്റ വ്യക്തമാക്കുന്നു.

തീപിടുത്തങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും ചിത്രങ്ങൾ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്തിരുന്നു. അതേസമയം അർദ്ധ-ഔദ്യോഗിക തസ്നിം വാർത്താ ഏജൻസി ഒറ്റരാത്രികൊണ്ട് നിരവധി പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലും മറ്റു നഗരങ്ങളിലും ജനക്കൂട്ടം മാർച്ച് നടത്തുന്നതിന്റെയും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയും വീഡിയോകൾ റോയിട്ടേഴ്‌സ് പരിശോധിച്ചു.

Also Read:66 ആഗോള സംഘടനകളിൽ നിന്ന് പിന്മാറി അമേരിക്ക; യുഎസ് താൽപര്യങ്ങൾക്ക് വിരുദ്ധമെന്ന് ട്രംപ്

ഡിസംബർ 28 ന് പ്രതിഷേധങ്ങൾ ആരംഭിച്ചതിനുശേഷം കുറഞ്ഞത് 62 പേർ കൊല്ലപ്പെട്ടതായി അവകാശ സംഘടനകൾ വ്യക്തമാക്കുന്നു. ഇതിൽ 48 പ്രകടനക്കാരും സുരക്ഷാ സേനയിലെ 14 അംഗങ്ങളും ഉൾപ്പെടുന്നുവെന്ന് HRANA അവകാശ സംഘടന അറിയിച്ചു.രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും ആരോപിച്ചാണ് ഇറാനിലെ വിവിധ നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങിയത്. 

അതിനിടെ, പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്നു പ്രഖ്യാപിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി, പ്രക്ഷോഭകർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏജന്റുമാരാണെന്ന് ആരോപിച്ചു. അഹങ്കാരത്തോടെ ലോകത്തെ വിധിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ തകർച്ച ഉടൻ ഉണ്ടാകുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി. 

Read More: പുതിയ ഉപരോധ ബില്ലിന് അനുമതി നൽകി ട്രംപ്; ഇന്ത്യയ്ക്ക് മേൽ 500 ശതമാനം തീരുവ ഭീഷണി

Donald Trump Iran Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: