scorecardresearch

ട്രംപ്- സെലൻസ്‌കി നിർണായക കൂടിക്കാഴ്ച ഞായറാഴ്ച; യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കം സജീവം

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഈ കൂടിക്കാഴ്ച വലിയ പുരോഗതിയുടെ സൂചനയായി കണക്കാക്കപ്പെടുന്നു

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഈ കൂടിക്കാഴ്ച വലിയ പുരോഗതിയുടെ സൂചനയായി കണക്കാക്കപ്പെടുന്നു

author-image
WebDesk
New Update
Trump Zelensky

ട്രംപ്, സെലൻസ്‌കി

ഫ്‌ലോറിഡ: ഏകദേശം നാല് വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തും. 

Advertisment

Also Read:ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ആശങ്കാജനകമെന്ന് ഇന്ത്യ

ഫ്‌ലോറിഡയിലെ ട്രംപിന്റെ ആഡംബര വസതിയായ മാർ-എ-ലാഗോയിലാണ് ഡിസംബർ 28-ന് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഒരു യുക്രേനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ആക്സിയോസ്' ആണ് ഈ വാർത്ത പുറത്തുവിട്ടത്.

Also Read:എച്ച്-1ബി വിസയിൽ വൻ മാറ്റം: ലോട്ടറി സമ്പ്രദായം ഒഴിവാക്കി ട്രംപ് ഭരണകൂടം; ഉയർന്ന ശമ്പളമുള്ളവർക്ക് മുൻഗണന

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഈ കൂടിക്കാഴ്ച വലിയ പുരോഗതിയുടെ സൂചനയായി കണക്കാക്കപ്പെടുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ച ഉടൻ നടക്കുമെന്ന് സെലെൻസ്‌കി നേരത്തെ എക്സിലൂടെ (ത) സൂചിപ്പിച്ചിരുന്നു. 'ഞങ്ങൾ ഒരു ദിവസം പോലും പാഴാക്കുന്നില്ല. പ്രസിഡന്റ് ട്രംപുമായി ഏറ്റവും ഉയർന്ന തലത്തിലുള്ള കൂടിക്കാഴ്ചയ്ക്ക് ഞങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്. പുതുവർഷത്തിന് മുമ്പ് തന്നെ പല സുപ്രധാന തീരുമാനങ്ങളും എടുത്തേക്കാം,' സെലെൻസ്‌കി കുറിച്ചു.

Also Read:വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ്; നിർണായക നീക്കം

അമേരിക്കൻ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരുമായി വ്യാഴാഴ്ച നടത്തിയ മികച്ച സംഭാഷണത്തിന് പിന്നാലെയാണ് സെലെൻസ്‌കിയുടെ പ്രസ്താവന വന്നത്. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം സജീവമായി ഇടപെടുന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര സമൂഹം ഈ കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്.

Read More:ജോ ബൈഡന്റെ ഓട്ടോപെൻ ഉത്തരവുകൾ റദ്ദാക്കുമെന്ന് ട്രംപ്; എന്താണ് പുതിയ വിവാദം ? അറിയാം വിശദമായി

Ukraine War

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: