വാഷിങ്ടൺ: ‘ടൈം മാഗസിൻ തുടർച്ചയായ രണ്ടാം വർഷവും തന്നെ “പേഴ്സണ്‍ ഓഫ് ദി ഇയര്‍’ ആയി തിരഞ്ഞെടുക്കാമെന്ന് വാഗ്ദാനം ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ ഓഫർ താൻ നിരസിച്ചെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഇത് നിരസിച്ച് ടൈം മാഗസിൻ രംഗത്ത് വന്നു.
“എന്നെ മാൻ (പേഴ്സൺ) ഓഫ് ദി ഇയറായി തിരഞ്ഞെടുക്കാൻ തീരുമാനിച്ച വിവരം ടൈം മാഗസിൻ വിളിച്ചുപറഞ്ഞു. പക്ഷെ അഭിമുഖത്തിനും ഫോട്ടോ ഷൂട്ടിനും സമ്മതിക്കണമായിരുന്നു. എന്നാൽ ഇത് വലിയ ഗൗരവമുള്ള കാര്യമല്ല എന്ന് പറഞ്ഞ് ഈ ഓഫർ ഞാൻ തിരസ്കരിച്ചു.”, ട്രംപ് ട്വീറ്റ് ചെയ്തു.
Time Magazine called to say that I was PROBABLY going to be named “Man (Person) of the Year,” like last year, but I would have to agree to an interview and a major photo shoot. I said probably is no good and took a pass. Thanks anyway!
— Donald J. Trump (@realDonaldTrump) November 24, 2017
എന്നാൽ തങ്ങൾ എങ്ങിനെയാണ് പേഴ്സൺ ഓഫ് ദി ഇയറിനെ തിരഞ്ഞെടുക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റിന് അറിയില്ലെന്ന് ടൈം മാഗസിൻ തിരിച്ചടിച്ചു. ഇതാരാണെന്ന് പറയുന്നത് വരെ ഇക്കാര്യത്തിൽ കമന്റ് ചെയ്യില്ലെന്നും അവർ അറിയിച്ചു.
The President is incorrect about how we choose Person of the Year. TIME does not comment on our choice until publication, which is December 6.
— TIME (@TIME) November 25, 2017
വൻ തിരിച്ചടിയാണ് ടൈം മാഗസിന്റെ മറുപടിയിലൂടെ അമേരിക്കൻ പ്രസിഡന്റിന് ലഭിച്ചത്. പ്രസിഡന്റിന്റെ ട്വീറ്റിന് ഒന്നര ലക്ഷം പേരാണ് ലൈക്ക് ചെയ്തത്. പക്ഷേ ടൈം മാഗസിന്റെ മറുപടി ഇതിനോടകം 4.62 ലക്ഷം പേർ ലൈക്ക് ചെയ്തിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook