scorecardresearch

ഒടുവിൽ ട്രംപിന് സമാധാനത്തിനുള്ള പുരസ്‌കാരം; വലിയ അംഗീകാരമെന്ന് യുഎസ് പ്രസിഡന്റ്

ഗാസ സമാധാന പദ്ധതി, റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം എന്നിവ കണക്കിലെടുത്താണ് ട്രംപിന് പുരസ്‌കാരം

ഗാസ സമാധാന പദ്ധതി, റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം എന്നിവ കണക്കിലെടുത്താണ് ട്രംപിന് പുരസ്‌കാരം

author-image
WebDesk
New Update
trump new

ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തിയ അവകാശവാദങ്ങൾ ഏറെ ചർച്ചയായതാണ്. പുരസ്‌കാരം മറ്റൊരാൾക്ക് ലഭിച്ചപ്പോൾ ട്രംപ് നടത്തിയ പ്രതികരണവും വാർത്താപ്രാധാന്യം നേടിയതാണ്. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ ലോകസമാധാനത്തിനുള്ള പുരസ്‌കാരം ട്രംപിനെ നേടിയെത്തിയിരിക്കുകയാണ്. നോബൽ അല്ലെന്ന് മാത്രം. 

Advertisment

Also Read:വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ്; നിർണായക നീക്കം

ഫിഫ ഏർപ്പെടുത്തിയ സമാധാനത്തിനുള്ള പുരസ്‌കാരമാണ് അമേരിക്കൻ പ്രസിഡന്റിനെ തേടിയെത്തിയിരിക്കുന്നത്. ഫിഫയുടെ പ്രഥമ സമാധാന പുരസ്‌കാരമാണ് ട്രംപിന് ലഭിച്ചിരിക്കുന്നത്. ഗാസ സമാധാന പദ്ധതി, റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം എന്നിവ കണക്കിലെടുത്താണ് ട്രംപിന് പുരസ്‌കാരം.

Also Read: നിലപാടിൽ മാറ്റമില്ല; ട്രംപ് ഫാസ്റ്റാണെന്ന് ആവർത്തിച്ച് മംദാനി

യുഎസിലെ കെന്നഡി സെന്റെറിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ്  ഗിയാനി ഇൻഫാന്റിനോ ട്രംപിന് പുരസ്‌കാരം സമ്മാനിച്ചു. ലോകമെമ്പാടും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം ട്രംപിന് സമ്മാനിക്കുന്നതെന്ന് ഇൻഫാന്റിനോ പറഞ്ഞു. 

Also Read:മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കും; കടുത്ത നടപടിയുമായി ട്രംപ്

തനിക്ക് ലഭിച്ച ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അംഗീകാരം എന്നാണ് പുരസ്‌കാരത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തെയും ട്രംപ് പരാമർശിച്ചു. ഇതുപോലെ പല സംഘർഷങ്ങളും യുദ്ധത്തിലേക്ക് എത്തുന്നതിന് മുമ്പ് അവസാനിപ്പിക്കാൻ കഴിഞ്ഞുവെന്ന് ട്രംപ് തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ടു.

Read More: ഗാസയിലെ സംഘർഷങ്ങൾ നിരാശാജനകം, കരാർ നിലനിൽക്കുമെന്ന് ഖത്തർ

Fifa Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: