/indian-express-malayalam/media/media_files/2025/10/11/trump-nobel-2025-10-11-15-42-45.jpg)
ഫയൽ ചിത്രം
വാഷിംഗ്ടൺ: വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ തനിക്ക് ലഭിച്ച നോബൽ സമാധാന പുരസ്‌കാര മെഡൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമർപ്പിച്ചു. വൈറ്റ് ഹൗസിൽ വെച്ച് ട്രംപുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെയാണ് മച്ചാഡോ തന്റെ മെഡൽ കൈമാറിയത്. വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനായി ട്രംപ് നൽകുന്ന പിന്തുണയ്ക്കുള്ള നന്ദിസൂചകമായാണ് ഈ നടപടിയെന്ന് മച്ചാഡോ വ്യക്തമാക്കി.
Also Read:വെനിസ്വേലയുമായി ബന്ധമുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്; പ്രതികരണവുമായി റഷ്യ
എന്നാൽ, ട്രംപ് ഈ മെഡൽ ഔദ്യോഗികമായി സ്വീകരിച്ചോ എന്ന കാര്യത്തിൽ വൈറ്റ് ഹൗസ് ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. നോബൽ സമ്മാനങ്ങൾ മറ്റൊരാൾക്ക് കൈമാറാൻ നിയമപരമായി സാധ്യമല്ലെന്ന് നോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മെഡൽ ഭൗതികമായി കൈമാറാൻ സാധിക്കുമെങ്കിലും, പുരസ്‌കാര ജേതാവ് എന്ന പദവി മറ്റൊരാൾക്ക് നൽകാനാവില്ലെന്നാണ് നിയമം.
ഏകദേശം രണ്ടര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൗസിന് പുറത്തുവെച്ചാണ് മച്ചാഡോ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. വെനസ്വേലയുടെ സ്വാതന്ത്ര്യത്തോടുള്ള ട്രംപിന്റെ സമാനതകളില്ലാത്ത പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് താൻ മെഡൽ നൽകിയതെന്ന് അവർ പറഞ്ഞു. 'പ്രസിഡന്റ് ട്രംപിനെ നമുക്ക് പൂർണ്ണമായും വിശ്വസിക്കാം,' എന്ന് അവർ അനുയായികളോട് വ്യക്തമാക്കി.
Also Read:വെനിസ്വേലയില്‍ ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്‍റായി ചുമതലയേറ്റു
നിക്കോളാസ് മഡുറോയെ യുഎസ് സേന പിടികൂടി മയക്കുമരുന്ന് കടത്ത് കേസിൽ വിചാരണയ്ക്കായി അമേരിക്കയിലെത്തിച്ചതിന് ശേഷം വെനസ്വേലയിലെ രാഷ്ട്രീയ അന്തരീക്ഷം സങ്കീർണ്ണമായി തുടരുകയാണ്. മച്ചാഡോയെ ധീരയായ നേതാവ് എന്ന് ട്രംപ് വിശേഷിപ്പിച്ചെങ്കിലും, രാജ്യത്തെ നയിക്കാൻ അവർക്ക് മതിയായ പിന്തുണയുണ്ടോ എന്ന കാര്യത്തിൽ വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് സംശയം പ്രകടിപ്പിച്ചു. നിലവിൽ വെനസ്വേലയുടെ താൽക്കാലിക ഭരണ ചുമതലയുള്ള ഡെൽസി റോഡ്രിഗസുമായി സഹകരിക്കാനാണ് ട്രംപ് ഭരണകൂടം താൽപ്പര്യപ്പെടുന്നത്.
Also Read:വെനസ്വേലയിലെ യുഎസ് വ്യോമാക്രമണത്തിൽ 40 മരണം; അപകടകരമായ കീഴ്‌വഴക്കമെന്ന് യുഎൻ
അതേസമയം, ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മച്ചാഡോ യുഎസ് സെനറ്റർമാരുമായും അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. രാജ്യത്ത് ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് എത്രയും വേഗം നടന്നില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന് അവർ സെനറ്റർമാരെ ധരിപ്പിച്ചു. വെനസ്വേലയിലെ എണ്ണ മേഖലയിൽ പിടിമുറുക്കാനും ഉപരോധം ലംഘിക്കുന്ന എണ്ണക്കപ്പലുകൾ പിടിച്ചെടുക്കാനുമുള്ള നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ട് പോകുന്നതിനിടെയാണ് ഈ നിർണ്ണായക കൂടിക്കാഴ്ച നടന്നത്.
Read More:ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നടപടി തുടങ്ങി; ആദ്യസംഘം നാളെയെത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us