ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. അറുപതു വയസ്സായിരുന്നു. അർജന്റീനയില്‍ നിന്നുള്ള മാധ്യമങ്ങളും രാജ്യാന്തര വാര്‍ത്താ എജെന്സി എ എഫ് പിയും മരണവിവരം റിപ്പോര്‍ട്ട് ചെയ്യുന്നു. അർജന്റീനയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത് മറഡോണയ്ക്ക് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു എന്നാണ്.
#BREAKING Football great Maradona in critical condition: Argentine TV pic.twitter.com/evxk4FlKNI
— AFP News Agency (@AFP) November 25, 2020
Gone, but never to be forgotten… #Maradona pic.twitter.com/ozgYjlVeq2
— Samantha Quek (@SamanthaQuek) November 25, 2020
1986 ലെ ലോകകപ്പില്‍ അർജന്റീനയെ നയിച്ച ക്യാപ്റ്റനായിരുന്നു മറഡോണ. വ്യക്തിഗത പ്രകടനങ്ങളുടെ പരമ്പര സൃഷ്ടിച്ച അദ്ദേഹം എക്കാലത്തെയും മികച്ച ഫുട്ബാള്‍ കളിക്കാരിലൊരാളും കൂടിയായിരുന്നു. ക്ലബ് കരിയറിൽ ബാഴ്സലോണയ്ക്കും നാപോളിക്കും വേണ്ടി കളിച്ച അദ്ദേഹം ഇറ്റാലിയൻ ടീമിനൊപ്പം രണ്ട് സെരി എ കിരീടങ്ങൾ നേടി.
പന്തിന്റെ മാന്ത്രികൻ എന്ന് മറഡോണ വിശേഷിപ്പിക്കപ്പെട്ടു. പെലയ്ക്കൊപ്പം ലോകത്തിലെ ഏറ്റവും മഹത്തായ ഫുട്ബോൾ താരങ്ങളിലൊരാളായാണ് മറഡോണയെ കണക്കാക്കുന്നത്. അർജന്റീനയിൽ, അദ്ദേഹത്തെ ‘എൽ ഡിയോസ്’ – ദി ഗോഡ് – എന്ന് വിളിച്ച് ആരാധിച്ചു.
അർജന്റീന സോക്കർ ഇതിഹാസം ഡിയേഗോ മറഡോണ ബുധനാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. മറഡോണയ്ക്ക് അടുത്തിടെ ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും അദ്ദേഹം ആഴ്ചകൾക്ക് മുമ്പ് ഒരു സബ്ഡ്യൂറൽ ഹെമറ്റോമയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.
ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആണ് പ്രശസ്തമായ ആ രണ്ട് ഗോളുകൾ അദ്ദേഹം നേടിയത്. ആദ്യത്തെ ഗോൾ കുപ്രസിദ്ധമായ ഗോളെന്ന് വിശേഷിപ്പിക്കപ്പെട്ടു. രണ്ടാമത്തെ ഗോളിനെ നൂറ്റാണ്ടിന്റെ ഗോൾ എന്നും.
ആദ്യ ഗോൾ അദ്ദേഹത്തിന്റെ മുഷ്ടിയിൽ തട്ടിയതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളാണ് അതിനെ കുപ്രസിദ്ധമാക്കി മാറ്റിയത്. ഇംഗ്ലണ്ട് ടീമിലെ പകുതിയോളം താരങ്ങളെ ഡ്രിബിൾ ചെയ്ത് വലയിലെത്തിച്ച രണ്ടാമത്തെ ഗോൾ സെഞ്ച്വറിയുടെ ഗോൾ ആയി മാറി.
Read Here: സാന്താ മാറദോന മുതൽ മാറകോക്കാ വരെ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook