ന്യൂഡല്‍ഹി: നിരോധിച്ച 500 രൂപ, 1000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ ഒരു അവസരം കൂടി നൽകാമോയെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. നേരത്തെ നിക്ഷേപിക്കാതിരുന്നതിന്റെ സത്യസന്ധമായ കാരണം അറിയിച്ചാൽ നോട്ട് മാറാന്‍ അവസരം ഒരുക്കുമോയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്രവും വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഈ മാസം 17നകം മറുപടി നൽകണമെന്നാണ് നിർദേശം.
കഴിഞ്ഞ ഡിസംബര്‍ 30 വരെ മാത്രമായിരുന്നു അസാധുവായ നോട്ട് മാറിയെടുക്കാന്‍ കേന്ദ്രം സമയം അനുവദിച്ചത്. മാർച്ച് അവസാനത്തോടെ റിസർവ് ബാങ്കിൽ നിക്ഷേപിക്കാനുള്ള സമയപരിധിയും കഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ തീരുമാനമായതിനാൽ നിരോധിച്ച നോട്ടുകൾ ഇനിയും സ്വീകരിക്കാനാകില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ബോധപൂര്‍വ്വം തന്നെയാണ് ഡിസംബര്‍ 30വരെ മാത്രം സമയം അനുവദിച്ചതെന്ന് നേരത്തേ സുപ്രിംകോടതിയെ കേന്ദ്രം ധരിപ്പിക്കുകയും ചെയ്തിരുന്നു. വീണ്ടും കാലാവധി നീട്ടുകയോ അവസരം ലഭ്യമാക്കുകയോ ചെയ്യാന്‍ നിയമപരമായ തടസമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
നോട്ട് നിരോധിച്ച സമയത്ത് വിദേശത്ത് തമാസിക്കുന്ന ഇന്ത്യക്കാര്‍ക്ക് അവസരം ഒരുക്കിയത് പോലെ ഒരു സൗകര്യം വീണ്ടും ലഭ്യമാക്കണമെന്ന് കാട്ടി ഒരാള്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രികോടതിയുടെ നിര്‍ദേശം. 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി 500, 1000 നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം നടത്തിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook