/indian-express-malayalam/media/media_files/uploads/2023/06/Narendra-Modi-1.jpg)
നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനുമൊപ്പം
ന്യൂയോർക്ക്: ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎയാണെന്നും ജാതി, മതം, മതം, ലിംഗഭേദം തുടങ്ങി യാതൊരുതരത്തിലുള്ള വിവേചനവും രാജ്യത്ത് ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈറ്റ്ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ മെച്ചപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും സർക്കാർ എന്ത് നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. പ്രസിഡന്റ് ബൈഡൻ സൂചിപ്പിച്ചതുപോലെ, ഇന്ത്യയുടെയും അമേരിക്കയുടെയും ഡിഎൻഎയിൽ ജനാധിപത്യം അലിഞ്ഞു ചേർന്നിട്ടുണ്ട്. ജനാധിപത്യമാണ് നമ്മുടെ ആത്മാവ്. ജനാധിപത്യം ഞങ്ങളുടെ സിരകളിൽ ഓടുന്നു. ഞങ്ങളുടെ പൂർവ്വികർ ഈ ആശയത്തിന് യഥാർത്ഥത്തിൽ വാക്കുകൾ നൽകിയിട്ടുണ്ട്, അത് ഭരണഘടനയുടെ രൂപത്തിലാണ്. ഞങ്ങളുടെ സർക്കാർ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന നിർമ്മിച്ചിരിക്കുന്നത്, രാജ്യം മുഴുവൻ അതനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ജാതി, മതം, മതം, ലിംഗഭേദം എന്നീ വിവേചനങ്ങൾക്ക് ഇടമില്ല,'' മോദി പറഞ്ഞു.
ജനാധിപത്യത്തെക്കുറിച്ച് പറയുമ്പോൾ, മാനുഷിക മൂല്യങ്ങൾ ഇല്ലെങ്കിൽ, മനുഷ്യത്വമില്ല, മനുഷ്യാവകാശങ്ങൾ ഇല്ലെങ്കിൽ, അത് ജനാധിപത്യമല്ല. അതുകൊണ്ടാണ് ജനാധിപത്യം എന്ന് പറയുമ്പോഴും ജനാധിപത്യത്തെ അംഗീകരിക്കുമ്പോഴും ജനാധിപത്യത്തിൽ ജീവിക്കുമ്പോഴും വിവേചനത്തിന്റെ ചോദ്യമില്ലാതാകുന്നത്. ജനാധിപത്യത്തിൽ ജീവിക്കുമ്പോൾ വിവേചനത്തിന്റെ പ്രശ്നമില്ലെന്നും മോദി അഭിപ്രായപ്പെട്ടു.
Today’s talks with @POTUS@JoeBiden were extensive and productive. India will keep working with USA across sectors to make our planet better. pic.twitter.com/Yi2GEST1YX
— Narendra Modi (@narendramodi) June 22, 2023
Deeply touched by the warm and gracious welcome at the White House. Looking forward to fostering even deeper ties and mutual cooperation in the times to come. pic.twitter.com/W2e78ayylM
— Narendra Modi (@narendramodi) June 22, 2023
സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ജാതി മത വിവേചനമില്ലാതെ അർഹരായ എല്ലാവർക്കും ലഭ്യമാണ്. മതമോ ജാതിയോ പ്രായമോ ഭൂമിശാസ്ത്രമോ പരിഗണിക്കാതെ എല്ലാവര്‍ക്കും രാജ്യത്ത് സേവനങ്ങൾ ലഭ്യമാണെന്ന് മോദി പറഞ്ഞു.
താനും പ്രധാനമന്ത്രിയും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് ചർച്ച നടത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ''അതാണ് ഞങ്ങളുടെ ബന്ധത്തിന്റെ ഏറ്റവും നല്ല ഭാഗം. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു. ഓരോ പൗരന്റെയും അന്തസ്സിൽ ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അത് അമേരിക്കയുടെ ഡിഎൻഎയിലുണ്ടെന്നുംന്നും ഞാൻ വിശ്വസിക്കുന്നു. ഇന്ത്യയുടെ ഡിഎൻഎയിലും അതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,''ബൈഡൻ അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.