ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കോഴക്കേസിൽ അറസ്റ്റിലായ കാർത്തി ചിദംബരത്തിന്റെ സി.ബി.ഐ കസ്റ്റഡി കലാവധി വീണ്ടും മൂന്ന് ദിവസം നീട്ടി. ഡൽഹി പട്യാലഹൗസ് കോടതിയാണ് കാർത്തിയെ മാർച്ച് 12വരെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടത്. കേസിൽ ജാമ്യത്തിനായി കാർത്തി സമർപ്പിച്ച ഹർജി കോടതി മാർച്ച് 15ന് പരിഗണിക്കും. കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ കാർത്തിയെ ഇന്ന് സി.ബി.ഐ കോടതിയിൽ ഹാജരാക്കിയിരുന്നു.
ആറു ദിവസത്തേയ്ക്കു കൂടി റിമാൻഡ് ദീർഘിപ്പിക്കണമെന്നാണ് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച കാർത്തിയെ കോടതിയിൽ ഹാജരാക്കണം.അതേസമയം കാർത്തി ചിദംബരത്തെ മാർച്ച് ഇരുപത് വരെ അറസ്റ്റ് ചെയ്യരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഡൽഹി ഹൈക്കോടതി അറിയിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാർത്തി ചിദംബംരം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സൂപ്രീം കോടതി ഈ ഹർജി ഡൽഹി ഹൈക്കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് പരിഗണിക്കവേയാണ് കാർത്തിക്ക് താൽകാലിക ആശ്വാസം നൽകുന്ന വിധി ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007ൽ മാധ്യമസ്ഥാപനമായ ഐഎൻഎക്സ് മീഡിയ വിദേശത്തുനിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ച ട്ടങ്ങൾ ലംഘിച്ചാണെന്നാണു കേസ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook