/indian-express-malayalam/media/media_files/uploads/2020/02/caa-delhi-riot.jpg)
Delhi violence: ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എംഎൽഎമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എല്ലാവരും സമാധാനം പാലിക്കണമെന്ന് കേജ്‌രിവാൾ ജനങ്ങളോട് അഭ്യർഥിച്ചു.
അമിത് ഷാ അരവിന്ദ് കേജ്‌രിവാളും ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നുവെന്ന് കേജ്‌രിവാൾ വ്യക്തമാക്കി. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. പൊലീസുമായി സമാധാന മാർച്ച് നടത്താൻ ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു. അക്രമബാധിത പ്രദേശങ്ങളിലെ എല്ലാ ക്ഷേത്രങ്ങളിലും പള്ളികളിലും സമാധാനം നിലനിർത്താൻ അദ്ദേഹം അഭ്യർത്ഥിച്ചു.
വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്പൂർ പ്രദേശത്ത് വെടിവയ്പ് നടത്തിയ ഒരാളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കുകിഴക്കൻ ദില്ലിയിലെ, പ്രത്യേകിച്ച് മജ്പൂർ, കർദാംപുരി, ചന്ദ് ബാഗ്, ദയാൽപൂർ എന്നിവിടങ്ങളിൽ അക്രമികൾ വാഹനങ്ങളും വീടുകളും കടകളും കത്തിച്ചു. അക്രമബാധിത പ്രദേശങ്ങളിൽ സിആർപിസിയുടെ സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ട്. സിഎഎ വിരുദ്ധ പ്രതിഷേധത്തെ ചെറുക്കുന്നതിനായി ബിജെപിയുടെ കപിൽ മിശ്ര നടത്തിയ റാലിയെ തുടർന്ന് ഞായറാഴ്ച മുതൽ പ്രദേശം കലുഷിതമായിരുന്നു.
Live Blog
Stone pelting in Maujpuri and Brahampuri, CM Arvind Kejriwal calls for an urgent meeting. Follow LIVE Updates here:
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ രാജ്യ തലസ്ഥാനം രണ്ടായി തിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. രാജ്യത്തെ സമാധാന അന്തരീക്ഷത്തിന് ആകെ വെല്ലുവിളിയാണ് ഡൽഹിയിൽ ഇപ്പോൾ അരങ്ങേറുന്ന കലാപം. ഇതുവരെ 13 പേർക്ക് അക്രമണത്തിൽ ജീവൻ നഷ്മായി. നൂറുകണക്കിന് ആളുകൾ ആശുപത്രിയിൽ പരുക്കേറ്റ് ചികിത്സയിലാണ്. കോടികണക്കിന് രൂപയുടെ വസ്തുകളും നശിപ്പിച്ചിരിക്കുന്നു. വരും മണിക്കൂറുകളിലും കൂടുതൽ വാർത്തകൾ ഡൽഹിയിൽ നിന്നും പ്രതീക്ഷിക്കാം. ഇന്ത്യൻ എക്സപ്രസ് മലയാളത്തോടൊപ്പം തുടരുക. നന്ദി...
പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യതലസ്ഥാനം കലാപഭൂമിയായി മാറിയിരിക്കുകയാണ്. ഡൽഹിയിലെ വിവിധ മേഖലകളിൽ നടന്ന ഏറ്റുമുട്ടലുകളിലും അക്രമണങ്ങളിലും പത്തോളം ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത്. ഈ സാഹചര്യത്തിൽ രാജ്ഘട്ടിലെ ഗാന്ധിസ്മൃതിയിൽ പാർഥനയുമായി എത്തിയിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.
#DelhiViolence | Thick smoke billows in the air after bikes and tyres were set afire in Northeast Delhi's Gokulpuri area today. Police and RAF have been deployed at the spot. pic.twitter.com/HpQah9ZTNS
— The Indian Express (@IndianExpress) February 25, 2020
Delhi: Chief Minister Arvind Kejriwal & Deputy Chief Minister Manish Sisodia meet those who have been injured in #DelhiViolence & have been admitted at Guru Teg Bahadur (GTB) Hospital. pic.twitter.com/CWvPoIMgFa
— ANI (@ANI) February 25, 2020
സമാധാനവും ക്രമസമാധാനവും കാത്തുസൂക്ഷിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ “ഡൽഹിയിൽ സമാധാനവും ഐക്യവും നിലനിൽക്കണമെന്ന് മുഖ്യമന്ത്രിയും ഞാനും ആഗ്രഹിക്കുന്നു. സമാധാനവും ക്രമസമാധാനവും നിലനിർത്താൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും. ഇതിൽ പോലീസിനെ സഹായിക്കുകയും വേണം . "
സിഎഎയുമായി ബന്ധപ്പെട്ട് വടക്കുകിഴക്കൻ ഡൽഹിയിൽ ഉണ്ടായ അക്രമത്തിൽ കപിൽ മിശ്ര, അനുരാഗ് താക്കൂർ, പർവേഷ് വർമ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻജിഒയുടെ ഹർജിയിൽ ബുധനാഴ്ച ഡൽഹി ഹൈക്കോടതി വാദം കേൾക്കും. ബന്ധപ്പെട്ട പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ജി എസ് സിസ്താനി അധ്യക്ഷനായ ബെഞ്ചിന് മുമ്പാണ് അടിയന്തര വാദം കേൾക്കാനുള്ള അപേക്ഷ പരിഗണിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സമാപിച്ചു. അക്രമം അവസാനിപ്പിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഡൽഹിയിൽ സമാധാനം തിരികെ കൊണ്ടു വരാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കൻ ഡൽഹിയിലെ ചില ഭാഗങ്ങളിൽ അക്രമാസക്തമായ ഏറ്റുമുട്ടലുണ്ടായതിനാൽ ഒരു ഡൽഹി പൊലീസ് ഉദ്യോഗസ്ഥനം ആറ് സാധാരണക്കാരും കൊല്ലപ്പെടുകയും 78 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
A Delhi cop and six civilians were killed and about 78 were injured as parts of northeast Delhi saw violent clashes.
Follow live updates: https://t.co/MWX4UtiVq8pic.twitter.com/9rl8hGvNxi— The Indian Express (@IndianExpress) February 25, 2020
പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി വടക്കുകിഴക്കൻ ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമത്തിൽ ഏർപ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു എൻജിഒ ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു എസ്‌ഐടി രൂപീകരിക്കാനും അക്രമത്തിൽ കൊല്ലപ്പെട്ടവർക്കും പരുക്കേറ്റവർക്കും നഷ്ടപരിഹാരം നൽകാനും ഹർജിയിൽ ആവശ്യപ്പെടുന്നു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, പോലീസ് കമ്മീഷണർ അമുല്യ പട്നായിക്, കോൺഗ്രസ് നേതാവ് സുഭാഷ് ചോപ്ര, ബിജെപി നേതാക്കൾ മനോജ് തിവാരി, റമ്പിർ സിംഗ് ബിദുരി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു.
Delhi: Union Home Minister Amit Shah is chairing a meeting with Delhi CM Arvind Kejriwal, Lt Governor Anil Baijal, Police Commissioner Amulya Patnaik, Congress leader Subhash Chopra, BJP leaders Manoj Tiwari & Rambir Singh Bidhuri and others. #NortheastDelhipic.twitter.com/iz2ohNeSNo
— ANI (@ANI) February 25, 2020
പോലീസ് സേനയുടെ അഭാവം രൂക്ഷമാണെന്ന് അക്രമം നടക്കുന്ന പ്രദേശങ്ങളിലെ എംഎൽഎമാർ തന്നെ അറിയിച്ചുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. മുകളിൽ നിന്ന് ഉത്തരവ് ലഭിക്കുന്നതുവരെ പൊലീസിന് നടപടിയെടുക്കാൻ കഴിയില്ല. ഈ പ്രദേശങ്ങളിൽ പൊലീസുമായി സമാധാന മാർച്ച് നടത്താൻ ജില്ലാ മജിസ്‌ട്രേറ്റുകളോട് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ' അവിടെ വരുന്ന പരുക്കേറ്റവർക്ക് അവശ്യമായ വൈദ്യസഹായം നൽകാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസുമായി ഏകോപിപ്പിച്ച് അക്രമബാധിത പ്രദേശങ്ങളിൽ കൃത്യസമയത്ത് എത്താൻ അഗ്നിശമന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലെ എംഎൽഎമാർ പുറത്തുനിന്നാണ് ആളുകൾ വരുന്നതെന്ന് കെജ്‌രിവാൾ കൂട്ടിച്ചേർത്തു. അതിർത്തികൾ അടച്ച് പ്രതിരോധ അറസ്റ്റുകൾ നടത്തേണ്ടതുണ്ട്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നഗരത്തിലെ അക്രമബാധിത പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരുമായും എംഎൽഎമാരുമായും അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തുന്നു.
Delhi: CM Arvind Kejriwal is holding a meeting with the officials and MLAs of the violence-affected areas of the city, at his residence. pic.twitter.com/8ZwMoyyFNS
— ANI (@ANI) February 25, 2020
കാരവാൽ നഗർ ടയർ മാർക്കറ്റിൽ തീപിടിത്തമുണ്ടായതായി ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സ്ഥലത്തെത്താൻ ഡി.എഫ്.എസിന് കഴിഞ്ഞില്ല. ഒരു ഫയർ ടെണ്ടർ അയച്ചിട്ടുണ്ടെങ്കിലും ജാഫ്രാബാദ് പോലീസ് സ്റ്റേഷനിൽ പോലീസ് സംരക്ഷണം ലഭിക്കാൻ സംഘം കാത്തിരിക്കുകയാണ്.
/indian-express-malayalam/media/media_files/uploads/2020/02/fire.jpg)
വടക്കുകിഴക്കൻ ഡൽഹി പ്രദേശങ്ങളിൽ നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി മെട്രോയിലെ പിങ്ക് ലൈനിലെ അഞ്ച് സ്റ്റേഷനുകൾ തുടർച്ചയായ രണ്ടാം ദിവസവും അടച്ചിട്ടു. ജാഫ്രാബാദ്, മജ്പൂർ-ബാബർപൂർ, ഗോകുൽപുരി, ജോഹ്രി എൻക്ലേവ്, ശിവ് വിഹാർ എന്നിവ അടച്ചിട്ടിരിക്കുകയാണ്.
Security Update
Jaffrabad, Maujpur-Babarpur, Gokulpuri, Johri Enclave and Shiv Vihar remain closed. Trains are being terminated at Welcome metro station. https://t.co/9Pp3vTCZUw
— Delhi Metro Rail Corporation (@OfficialDMRC) February 25, 2020
വടക്കു കിഴക്കൻ ഡൽഹിയിലെ എല്ലാ സർക്കാർ-സ്വകാര്യ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പരീക്ഷകളും മാറ്റിവച്ചതായി ഡൽഹി സർക്കാർ അറിയിച്ചു. "വടക്കുകിഴക്കൻ ഡൽഹിയിലെ സ്കൂളുകളിൽ ഇന്റേണൽ പരീക്ഷ നടക്കില്ല. എല്ലാ സ്വകാര്യ, സർക്കാർ സ്കൂളുകളും അടച്ചിരിക്കും. ഞാൻ എച്ച്ആർഡി മന്ത്രി ഡോ. ആർ പി നിഷാങ്കുമായി സംസാരിച്ചു, ഈ മേഖലയിലെ ബോർഡ് പരീക്ഷ താൽക്കാലികമായി നിർത്തിവയ്ക്കാൻ അഭ്യർത്ഥിച്ചു, ”ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ട്വീറ്റ് ചെയ്തു.
പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള സംഘർഷത്തിൽ വടക്കുകിഴക്കൻ ഡൽഹിയിലെ പല ഭാഗങ്ങളും യുദ്ധക്കളമായി. സംഘർഷത്തിൽ ഒരു പൊലീസ് ഹെഡ് കോൺസ്റ്റബിൽ ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടു. ഡിസിപി ഉൾപ്പെടെ 78 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വടികൾ, പെട്രോൾ ബോംബുകൾ എന്നിവ ഉപയോഗിച്ച് സായുധരായ അക്രമകാരികൾ വാഹനങ്ങൾ, കടകൾ, വീടുകൾ എന്നിവ കത്തിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights