/indian-express-malayalam/media/media_files/2025/10/02/mohan-bhagavat1-2025-10-02-15-01-11.jpg)
ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ
ന്യൂഡൽഹി: ബിജെപി പ്രതിനിധി സംഘം അടുത്തിടെ നടത്തിയ ചൈന സന്ദർശനത്തിന് പിന്നാലെ, ഡൽഹിയിലെ രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്എസ്) ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിപിസി) ഉന്നതതല സംഘം സന്ദർശനം നടത്തി. ഇന്ത്യയിലെ ഭരണകക്ഷിയുടെ പ്രത്യയശാസ്ത്ര മാർഗ്ഗദർശിയായ ആർഎസ്എസും ചൈനീസ് ഭരണകക്ഷിയായ സിപിസിയും തമ്മിലുള്ള ഈ ആശയവിനിമയം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
Also Read:മുംബൈയെ ഗുജറാത്തിന് കൈമാറുമെന്ന് ആശങ്ക ഉയർത്തി താക്കറെ സഹോദരങ്ങൾ; മറാത്താവാദം വീണ്ടും ശക്തമാകുമ്പോൾ
സിപിസി ഇന്റർനാഷണൽ ലൈസൺ ഡിപ്പാർട്ട്മെന്റ് വൈസ് മിനിസ്റ്റർ ചെൻ ഷൗവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലെആർഎസ്എസ് കേന്ദ്ര കാര്യാലയമായ 'കേശവ കുഞ്ചിൽ' എത്തിയത്. ആർഎസ്എസ് മുതിർന്ന ഭാരവാഹികളുമായി സംഘം ചർച്ചകൾ നടത്തി.
സന്ദർശനത്തിന്റെ പശ്ചാത്തലം
കഴിഞ്ഞ മാസങ്ങളിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗിന്റെ നേതൃത്വത്തിലുള്ള ഉന്നതതല ബിജെപി സംഘം ചൈന സന്ദർശിച്ചിരുന്നു. സിപിസിയുടെ ക്ഷണപ്രകാരം നടത്തിയ ഈ സന്ദർശനത്തിന് പിന്നാലെയാണ് ഇപ്പോൾ ചൈനീസ് പ്രതിനിധികൾ ആർഎസ്എസ് ആസ്ഥാനത്തെത്തിയിരിക്കുന്നത്.
രണ്ട് രാജ്യങ്ങളിലെയും പ്രധാന രാഷ്ട്രീയ ശക്തികൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെയും പരസ്പര ധാരണ വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ സന്ദർശനങ്ങളെ വിലയിരുത്തുന്നത്. അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും രാഷ്ട്രീയ തലത്തിലുള്ള ഇത്തരം സംവാദങ്ങൾ ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാം.
ചർച്ചാ വിഷയങ്ങൾ
ആർഎസ്എസിന്റെ പ്രവർത്തന രീതികളെക്കുറിച്ചും സംഘടനയുടെ സാമൂഹിക-സാംസ്‌കാരിക നിലപാടുകളെക്കുറിച്ചും ചൈനീസ് സംഘം ചോദിച്ചറിഞ്ഞതായാണ് വിവരം. ഭാരതീയ ചിന്താധാരകളും ആധുനിക ഇന്ത്യയുടെ നിർമ്മാണത്തിൽ ആർഎസ്എസ് വഹിക്കുന്ന പങ്കും ചർച്ചകളിൽ വിഷയമായി.
നേരത്തെ ചൈന സന്ദർശിച്ച ബിജെപി സംഘം, ചൈനയിലെ സാമ്പത്തിക പുരോഗതിയും പാർട്ടി സംവിധാനങ്ങളും നിരീക്ഷിച്ചിരുന്നു. ഇതിന് പകരമെന്നോണമാണ് ആർഎസ്എസ് എന്ന സംഘടനയുടെ അടിത്തറയും പ്രവർത്തനങ്ങളും നേരിട്ട് മനസ്സിലാക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി താല്പര്യം പ്രകടിപ്പിച്ചത്.
Also Read:പാർലമെന്റ് നടപടികളും രേഖകളും ഇനി 22 ഭാഷകളിൽ; എഐ വിവർത്തന സംവിധാനം നടപ്പിലാക്കും
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിജെപി നടപ്പിലാക്കുന്ന നോ ബിജെപി എന്ന ക്യാമ്പയിന്റെ ഭാഗമായി വിവിധ വിദേശ രാജ്യങ്ങളിലെ പ്രതിനിധികൾ പാർട്ടി ഓഫീസുകളും ആർഎസ്എസ് ആസ്ഥാനവും സന്ദർശിക്കാറുണ്ട്. ഇതിന്റെ തുടർച്ചയായാണ് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടികളിലൊന്നായ സിപിസിയുടെ ഈ സന്ദർശനവും.
Read More:മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ; ആരോഗ്യനിലയിൽ ആശങ്ക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us