scorecardresearch

ജപ്പാനില്‍ കനത്ത മഴയിലും മണ്ണിടിച്ചിലും 54 പേര്‍ മരിച്ചു; ആശുപത്രിയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നു

20 ലക്ഷത്തോളം ആളുകൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ടിവന്നു

20 ലക്ഷത്തോളം ആളുകൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ടിവന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ജപ്പാനില്‍ കനത്ത മഴയിലും മണ്ണിടിച്ചിലും 54 പേര്‍ മരിച്ചു; ആശുപത്രിയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നു

ടോക്കിയോ: ജപ്പാനിൽ പേമാരിയിലും മണ്ണിടിച്ചിലിലും 54 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഹിരോഷിമയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. വ്യാഴാഴ്ചയുണ്ടായ ശക്തമായ പേമാരിയിൽ നൂറോളം വീടുകളാണ് തകർന്നത്. 20 ലക്ഷത്തോളം ആളുകൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ടിവന്നു. ഓകയാമയില്‍ നദി കരകവിഞ്ഞൊഴുകി ഒരു ആശുപത്രിക്ക് ചുറ്റും നിറഞ്ഞു. ഇവിടെ രോഗികള്‍ അടക്കം 200ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നത്.

Advertisment

മഴ തുടരുന്നതിനാല്‍ ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെളളപ്പൊക്കത്തില്‍ പെട്ടവരെ രക്ഷിക്കാനായി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. പല ഗ്രാമങ്ങളും വെളളത്തിനടിയിലായി. ആയിരക്കണക്കിനു പോലീസ്, അഗ്നിശമനസേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

ടോക്കിയോയ്ക്കു പടിഞ്ഞാറ് മോട്ടോയാമ നഗരത്തിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ സമയത്ത് 583 മില്ലമീറ്റർ മഴയാണ് പെയ്തത്. അടുത്ത ഏതാനും ദിവസത്തേക്കുകൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.റോഡുകളില്‍ ചളി നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. എല്ലായിടത്തും മണ്ണ നീക്കം ചെയ്യുന്ന ജോലിക്കാരുടെ കാഴ്ച്ച ജാപ്പനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടു.

Landslide Rain Japan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: