scorecardresearch

'ഹനുമാന്‍ ദളിതനെങ്കില്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ ഞങ്ങള്‍ക്ക് വിട്ടു തരണം'; ദളിത് സമൂഹം സമരത്തില്‍

ഹനുമാന്‍ 'ആദിവാസി ദലിതന്‍' ആണെന്നായിരുന്നു കഴിഞ്ഞ ദിവസം ആദിത്യനാഥ് പറഞ്ഞത്

ഹനുമാന്‍ 'ആദിവാസി ദലിതന്‍' ആണെന്നായിരുന്നു കഴിഞ്ഞ ദിവസം ആദിത്യനാഥ് പറഞ്ഞത്

author-image
WebDesk
New Update
yogi adityanath, uttar pradesh

ലക്നൗ: ഹനുമാനെ ദലിതനെന്ന് വിളിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ ബ്രാഹ്മണ മഹാസഭ രംഗത്ത് വന്നതിന് പിന്നാലെ ദളിത് സംഘടനകളും പ്രതിഷേധങ്ങളുമായി രംഗത്ത്. തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ ഹനുമാന്റെ ജാതി പറഞ്ഞ് ദലിത് വോട്ട് പിടിക്കാനുളള ശ്രമങ്ങളായിരുന്നു കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് നടത്തിയത്.

Advertisment

ഹനുമാന്‍ 'ആദിവാസി ദലിതന്‍' ആണെന്നും അതുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ പാടുളളൂവെന്നും അദ്ദേഹം ആള്‍വാറില്‍ പറഞ്ഞു. രാവണ ഭക്തന്മാര്‍ മാത്രമാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

'ഹനുമാന്‍ ഒരു ആദിവാസിയായിരുന്നു. അദ്ദേഹം വനത്തിലായിരുന്നു ഒറ്റപ്പെട്ട് താമസിച്ചിരുന്നത്. ഇന്ത്യയിലെ എല്ലാ സമുദായക്കാരേയും ഒന്നിച്ച് നിര്‍ത്താന്‍ ഹനുമാന്‍ പ്രയത്നിച്ചു. ശ്രീരാമന്റെ ആഗ്രഹമായിരുന്നു ഇതെന്നത് കൊണ്ട് അദ്ദേഹത്തിന് അതില്‍ നിര്‍ബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തെ പോലെ ഈ ആഗ്രഹം നടപ്പിലാക്കും വരെ നമ്മള്‍ വിശ്രമിക്കാന്‍ പാടില്ല,' ആദിത്യനാഥ് പറഞ്ഞു.

ഹനുമാന്‍ ദളിതനാണെങ്കില്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ തങ്ങള്‍ക്ക് വിട്ട് തരണമെന്നാണ് ഇപ്പോള്‍ ദളിത് സംഘടനകളുടെ ആവശ്യം. ഉത്തര്‍പ്രദേശിലെ ഹസ്റത്ഗഞ്ചിലുളള ദ്കഷിണ്മുഖി ഹനുമാന്‍ ക്ഷേത്രത്തിന് മുമ്പില്‍ ദളിത് ഉത്തന്‍ സമിതി പ്രതിഷേധം സംഘടിപ്പിച്ചു. ഹനുമാന്‍ ദളിതനാണെന്നും തങ്ങളുടെ ദൈവമാണെന്നും ദളിത് സമൂഹം വ്യക്തമാക്കി. ഇനി മുതല്‍ രാജ്യത്തെ ഹനുമാന്‍ ക്ഷേത്രങ്ങളിലെ പൂജകള്‍ തങ്ങള്‍ ചെയ്യുമെന്നും ക്ഷേത്ര ചുമതല തങ്ങളെ ഏല്‍പ്പിക്കണമെന്നും ദളിതര്‍ ആവശ്യപ്പെട്ടു. 'ഉത്തര്‍പ്രദേശില്‍ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ഹനുമാന്‍ ക്ഷേത്രങ്ങളിലേയും ചുമതല ഞങ്ങളെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങും,' ദളിത് ഉത്തന്‍ സേവാ സമിതി പ്രസിഡന്റ് നരേഷ് ഗൗതം പറഞ്ഞു.

Advertisment

ഭിന്നിപ്പിച്ച് ഭരിക്കാനുളള ശ്രമമാണ് ആദിത്യനാഥ് നടത്തുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മതവും ജാതിയും പറഞ്ഞ് രാജ്യത്തെ നശിപ്പിക്കാനാണ് ബിജെപി ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Uttar Pradesh Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: