scorecardresearch

ബിപോര്‍ജോയ് രാജസ്ഥാനിലേക്ക്; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

വ്യാഴാഴ്‌ച വൈകുന്നേരം 6.30 ഓടെ, മണിക്കൂറിൽ 115-125 കിലോമീറ്റർ വേഗതയിലാണ് ബിപോർജോയ് ഗുജറാത്ത് തീരത്ത് പ്രവേശിച്ചത്

വ്യാഴാഴ്‌ച വൈകുന്നേരം 6.30 ഓടെ, മണിക്കൂറിൽ 115-125 കിലോമീറ്റർ വേഗതയിലാണ് ബിപോർജോയ് ഗുജറാത്ത് തീരത്ത് പ്രവേശിച്ചത്

author-image
Gopal B Kateshiya
New Update
biparjoy,India

(Express photo by Bhupendra Rana)

ന്യൂഡൽഹി: ഗുജറാത്തില്‍ നാശം വിതച്ച് ശക്തി കുറഞ്ഞ ബിപോര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനെ ലക്ഷ്യമാക്കി നീങ്ങിതുടങ്ങി. ചുഴലിക്കാറ്റിനെ സ്വാധീനഫലമായി രാജസ്ഥാനിലെ ജലോര്‍, ബാര്‍മര്‍ ജില്ലകളിലെ പലയിടത്തും കനത്ത മഴ പെയ്തു. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

ജാഗ്രതാ നിര്‍ദേശം നല്‍കിയ പ്രദേശങ്ങളില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ബിപോര്‍ജോയ് ദുര്‍ബലമാവുകയും ജോധ്പൂര്‍, ജയ്സാല്‍മീര്‍, പാലി, സിരോഹി എന്നിവിടങ്ങളിലൂടെ നീങ്ങുകയും ചെയ്യും, രാജ്സമന്ദ്, ദുംഗര്‍പൂര്‍, സമീപ പ്രദേശങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗുജറാത്തിലെ ജഖാവു തുറമുഖത്ത് കരകയറിയതിന് ശേഷം ബിപോര്‍ജോയിയുടെ തീവ്രത അതിതീവ്ര നിലയില്‍ നിന്ന് ശക്തി കുറഞ്ഞു. ഗുജറാത്തിന്റെ തീരമേഖലയില്‍ ആ‍ഞ്ഞടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ രണ്ട് മരണമുള്‍പ്പെടെ 22 പേര്‍ക്ക് പരുക്കേറ്റു

ശക്തമായ കാറ്റില്‍ നൂറുകണക്കിന് മരങ്ങള്‍ മറിഞ്ഞു, വാര്‍ത്താവിനിമയ ടവറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിരവധി വൈദ്യുതി തൂണുകള്‍ ഒടിഞ്ഞുവീണു, വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു.

Advertisment

അറബിക്കടലിലൂടെയുള്ള പത്ത് ദിവസത്തെ യാത്രയ്ക്ക്ശേഷമാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റ് വ്യാഴാഴ്ച വൈകുന്നേരം ഗുജറാത്തിലെ ജഖാവു തുറമുഖത്തിന് സമീപം ഇന്ത്യൻ ഭൂപ്രദേശത്തേക്ക് കടന്നത്. ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരപ്രദേശത്ത് വ്യാപകമായ മഴയും കൊടുങ്കാറ്റും നാശനഷ്ടങ്ങളും ഉണ്ടായി.

വ്യാഴാഴ്‌ച വൈകുന്നേരം 6.30 ഓടെ, മണിക്കൂറിൽ 115-125 കിലോമീറ്റർ (കിലോമീറ്റർ) വേഗതയിലാണ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടത്. മരങ്ങൾ കടപുഴകി വീണും വൈദ്യുതത്തൂണുകൾ ഒടിഞ്ഞുവീണും റോഡുകൾ തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. "ഗിർ വനത്തിലെ സിംഹങ്ങളെക്കുറിച്ചും മറ്റ് വന്യമൃഗങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു," സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഗാന്ധിനഗറിലെ സ്‌റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററിൽ നടന്ന യോഗത്തിൽ, "ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ" പട്ടേൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഭാവ്‌നഗർ നഗരത്തിനടുത്ത് വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട് അച്ഛനും മകനും മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരുടെ 20 ഓളം ആടുകളും ചത്തു. ഇതോടെ തിങ്കളാഴ്ച മുതൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മരിച്ചവരുടെ എണ്ണം ആറായി.

വ്യാഴാഴ്ച രാത്രി 10.30 ന്, ചുഴലിക്കാറ്റിന്റെ കേന്ദ്രത്തിന് ഏകദേശം 50 കിലോമീറ്റർ വ്യാസമുണ്ട്. ഗുജറാത്തിലെ ജഖാവു തുറമുഖത്ത് നിന്ന് കടലിൽ 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. ഇത് പ്രതീക്ഷിച്ചതിലും വേഗത കുറഞ്ഞ് മണിക്കൂറിൽ 10-12 കിലോമീറ്ററിലാണ് നീങ്ങിയത്.

സാവധാനം നീങ്ങുന്ന ചുഴലിക്കാറ്റുകൾ നാശം വരുത്താനുള്ള സാധ്യത കൂടുതലാണ്. കാരണം അത് കരയിൽ കൂടുതൽ നേരം നിൽക്കുകയും. ഇത് സാധാരണയായി കൂടുതൽ മഴയ്ക്കും കാരണമാകുകയും ചെയ്യുന്നു.

അടുത്ത രണ്ടോ മൂന്നോ ദിവസത്തേക്ക് അതിന്റെ ഫലങ്ങൾ നിലനിൽക്കുമെങ്കിലും, വെള്ളിയാഴ്ചയോടെ ബിപാർജോയ്‌ക്ക് ശക്തി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ഗുജറാത്തിന് പുറമെ രാജസ്ഥാനിലെ ചില പ്രദേശങ്ങളിൽ ശനിയാഴ്ച വരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡൽഹിയിലും ഹരിയാനയിലും അവയുടെ സമീപ പ്രദേശങ്ങളിലും ഇത് അനുഭവപ്പെടാം.

വടക്കൻ ഗുജറാത്തിലെ ബനസ്‌കന്ത, പതാൻ തുടങ്ങിയ ജില്ലകളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന്, ഐഎംഡി റീജിയണൽ ഡയറക്ടർ മനോരമ മൊഹന്തിയുടെ അഭിപ്രായപ്പെട്ടു. പതാനിൽ നിന്ന് ആയിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി സർക്കാർ പ്രസ്താവനയിൽ പറയുന്നു.

ഗുജറാത്തിലെ തീരദേശ ഗ്രാമങ്ങളിൽ നിന്ന് നേരത്തെ ഒഴിപ്പിച്ച 94,000-ത്തിലധികം ആളുകൾക്ക് പുറമേയാണിത്. കച്ചിൽ നിന്ന് മാത്രം 48,000-ത്തിലധികം പേരെ ഒഴിപ്പിച്ചിരുന്നു. കാറ്റിന്റെ വേഗത ക്രമേണ കുറയുകയും വെള്ളിയാഴ്ച വൈകുന്നേരത്തോടെ അത് സാധാരണ നിലയിലാകുമെന്നും മൊഹന്തി പറഞ്ഞു.

ഗുജറാത്തിലെ തീരദേശ ജില്ലകളിൽ ബുധനാഴ്ച മുതൽ വ്യാപകമായ മഴയാണ്. മഴയെത്തുടർന്ന് ദ്വാരക, ജാംനഗർ ജില്ലകളിൽ വൈദ്യുതി മുടങ്ങി. പോർബന്തറിൽ, വെരാവലുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 51-ന്റെ ഒരു ഭാഗത്ത് നിരവധി മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

വ്യാഴാഴ്ച വൈകുന്നേരം ഭാവ്‌നഗർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സോദ്‌വാദർ ഗ്രാമത്തിൽ ആടുകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് രാം പർമറും (55) മകൻ രാജേഷും (22) മരിച്ചത്.

വൈകിട്ട് 6:25ഓടെയാണ് ഇവരെ കാണാതായതായി വിവരം ലഭിച്ചതെന്ന് ഭാവ്‌നഗർ ജില്ലാ വെള്ളപ്പൊക്ക കൺട്രോൾ റൂം അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ പിന്നീട് മൃതദേഹങ്ങൾ കണ്ടെത്തി.

കച്ച് ജില്ലയിൽ മരങ്ങളും വൈദ്യുതത്തൂണുകളും കടപുഴകി വീണ് നിരവധി റോഡുകൾ തടസ്സപ്പെട്ടു. “മരങ്ങളും വൈദ്യുത തൂണുകളും റോഡിലേക്ക് വീണു ഗതാഗതം തടസ്സപ്പെടുത്തി. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നതെന്ന് നാലിയയിലെ പ്രാദേശിക ഐഎംഡി ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. മുൻകരുതലിന്റെ ഭാഗമായി ചിലയിടങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഇതുവരെ പരിക്കുകളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടില്ല,” ജഖാവു തുറമുഖം ഉൾപ്പെടുന്ന അബ്ദസ താലൂക്കിന്റെ ആസ്ഥാനമായ നലിയയിലെ ഓഫീസിൽ നിന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) ദേവാങ് റാത്തോഡ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ചുഴലിക്കാറ്റ് കരതൊട്ടപ്പോൾ തന്നെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി ജാഖൗ ഗ്രാമത്തിലെ സർപഞ്ച് അബ്ദുൾ സുമ്ര ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “ഗ്രാമത്തിൽ മരങ്ങൾ നിലംപൊത്തി, നിരവധി വീടുകൾ തകർന്നു. എന്നാൽ ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ചില വീടുകളുടെ ഫൈബർ ഷീറ്റ് മേൽക്കൂരകൾ പറന്നുപോയി. എരുമകളെയും ഒട്ടകങ്ങളെയും പരിപാലിക്കാൻ ആശിര വന്ദ്, ദാരാർ വന്ദ് സെറ്റിൽമെന്റുകളിൽ താമസിച്ചിരുന്നവരെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്. അപകടങ്ങൾ തടയാൻ ഗ്രാമത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുകയും അതനുസരിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു,” അബ്ദുൾ പറഞ്ഞു.

Cyclone News Gujarat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: