scorecardresearch

ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകാന്‍ അനുവദിച്ചില്ല; കോണ്‍സ്റ്റബിള്‍ ഭാര്യയെ കൊലപ്പെടുത്തി

കൊലപാതകത്തിന് ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനില്‍ എത്തുകയും ഭാര്യ ആത്മഹത്യ ചെയ്തുവെന്ന് പറയുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനില്‍ എത്തുകയും ഭാര്യ ആത്മഹത്യ ചെയ്തുവെന്ന് പറയുകയുമായിരുന്നു.

author-image
WebDesk
New Update
Crime, Murder

ന്യൂഡല്‍ഹി: തര്‍ക്കം മൂത്ത് സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കൊലപ്പെടുത്തി. ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകാന്‍ ഭാര്യ അനുവദിക്കാതിരുന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍സ്റ്റബിള്‍ ഗുരുവീര്‍ സിങ്ങാണ് ഭാര്യയുമായി തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് കൊലപാതകം നടത്തിയത്. സിആര്‍പിഎഎഫ് 201 കോബ്ര ബറ്റാലിയന്‍ കോര്‍ട്ടേഴ്‌സിലാണ് അനുപ്രിയ ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്.

Advertisment

മാര്‍ച്ച് 16നാണ് സംഭവം നടന്നത്. ഗുരുവീര്‍ സിങ് ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകുന്നതിനെ സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. കൊലപാതകത്തിന് ശേഷം ഗുരുവീര്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയും ഭാര്യ ആത്മഹത്യ ചെയ്തുവെന്ന് പറയുകയുമായിരുന്നു.

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഗുരുവീര്‍ സിങ് പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു. തെളിവുകളും കുറ്റകൃത്യം ചെയ്തത് ഗുരുവീര്‍ സിങ് തന്നെയാണെന്ന് ഉറപ്പിക്കുന്നതായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ കൊലപാതകത്തിന്റെ ഉദ്ദേശം പൊലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. കൊലപാതകം, തെളിവ് നശിപ്പിക്കാന്‍ ശ്രമം എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഗുരുവീര്‍ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisment
Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: