/indian-express-malayalam/media/media_files/uploads/2018/05/jadeja-1jadjeafb-story_647_012917090851.jpg)
ജാംനഗർ: ബൈക്കിൽ കാറിടിച്ചതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യയെ ആക്രമിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഗുജറാത്ത് പൊലീസിലെ കോൺസ്റ്റബിൾ സഞ്ജയ് അഹിറിനെ (28) ആണ് സസ്പെന്‍ഡ് ചെയ്തത്. സംഭവം ശ്രദ്ധയില്‍ പെട്ട കേന്ദ്രം സ്ഥലത്തെ എംഎല്‍എയായ ധര്‍മ്മേന്ദ്ര സിംഗ് ജഡേജയെ വിളിച്ച് നടപടിക്ക് നിര്‍ദേശിക്കുകയായിരുന്നു.
ഗുരുതരമായ കുറ്റമാണെന്ന് ജാംനഗർ പൊലീസ് സൂപ്രണ്ട് പ്രദീപ് സെജുൽ പറഞ്ഞു. സഞ്ജയ് അഹിറിനെതിരെ വകുപ്പ് തല അന്വേഷണം നടക്കും. ഇദ്ദേഹത്തിനെതിരെ റിവബയുടെ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജ ഓടിച്ചിരുന്ന കാർ സഞ്ജയ് അഹിറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. പിന്നാലെ കാറിൽ നിന്നിറങ്ങിയ റിവബയുടെ നേരെ സഞ്ജയ് ആക്രോശിച്ചെത്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തെന്നാണ് പരാതി.
ഈ സമയത്ത് റിവബയ്ക്ക് ഒപ്പം കൈക്കുഞ്ഞുമായി സുഹൃത്തായ യുവതിയും ഉണ്ടായിരുന്നു. രാത്രിയിൽ പൊതുസ്ഥലത്ത് വച്ച് സ്ത്രീയെ ആക്രമിച്ചത് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് താരമായ രവീന്ദ്ര ജഡേജ ടീമിനൊപ്പം മുംബൈയിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.