/indian-express-malayalam/media/media_files/uploads/2017/04/Kulbhushan-Jadhav.jpg)
ന്യൂഡൽഹി: കുൽഭൂഷൺ യാദവിന്റെ അമ്മ അവന്തിക യാദവിന് വിസ നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് പാക്കിസ്ഥാൻ. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയ വക്താവ് നഫീസ് സക്കറിയയെ ഉദ്ദരിച്ച് പാക്കിസ്ഥാൻ മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. ചാരവൃത്തി ആരോപിച്ച് പാകിസ്താൻ വധശിക്ഷക്ക് വിധിച്ച ഇന്ത്യൻ മുൻ നാവികസേന ഉദ്യോസ്ഥനാണ് കുൽഭൂഷൺ യാദവ്.
യാദവിന്റെ അമ്മക്ക് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശാകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാൻ വിദേശകാര്യ വകുപ്പ് തലവൻ സർതാസ് അസീസിന് കത്തയച്ചിരുന്നു. എന്നാൽ കത്ത് പരിഗണിക്കാത്തതിന് എതിരെ സുഷമ സ്വരാജ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് വാർത്തകൾ പുറത്ത് വരുന്നത്.
പാക്കിസ്ഥാൻ കോടതി വധശിക്ഷ വിധിച്ച കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ ഉടൻ നടപ്പിലാക്കില്ലെന്ന് പാക്കിസ്ഥാൻ നേരത്തെ അറിയിച്ചിരുന്നു. യുഎൻ കോടതി ശിക്ഷ ശരിവച്ചാലും ഇന്ത്യൻ നാവിക സേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ നടപ്പാക്കില്ലെന്നാണ് പാക്കിസ്ഥാൻ അറിയിച്ചത്. എല്ലാ ദയാഹർജികളിലും തീരുമാനമാകുന്നതുവരെ പാക്കിസ്ഥാൻ കാത്തിരിക്കുമെന്നും ഇതിനുശേഷം മാത്രമേ വിധിധി നടപ്പാക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കൂ എന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കരിയ പറഞ്ഞിരുന്നു.
കുൽഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. ഇന്ത്യൻ നാവിക സേനയിൽ നിന്നു കമാൻഡറായി റിട്ടയർ ചെയ്ത കുൽഭൂഷണ്‍ ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തിയാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ ബലൂചിസ്ഥാനിൽ നിന്നുമാണ് ജാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് പാക്കിസ്ഥാന്‍റെ വിശദീകരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.