അഹമ്മദാബാദ്: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിന് മർദനം. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ പ്രചാരണ യോഗത്തിലായിരുന്നു സംഭവം. സ്റ്റേജിൽ പ്രസംഗിക്കുകയായിരുന്ന ഹാർദിക്കിന് അടുത്തേക്കെത്തിയയാൾ പെട്ടെന്ന് മുഖത്ത് അടിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read: വിധിക്ക് സ്റ്റേയില്ല; ഹാർദിക് പട്ടേലിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല
സംഭവത്തിനുപിന്നിൽ ബിജെപിയാണെന്ന് ഹാർദിക് ആരോപിച്ചു. താൻ കോൺഗ്രസിൽ ചേർന്നതിന്റെ പ്രതികാരമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് ഹാർദിക് കോൺഗ്രസിൽ ചേർന്നത്. അഡാലജിലെ പൊതുയോഗത്തിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഷാൾ അണിയിച്ചാണ് ഹാർദിക്കിനെ സ്വാഗതം ചെയ്തത്.
#WATCH Congress leader Hardik Patel slapped during a rally in Surendranagar,Gujarat pic.twitter.com/VqhJVJ7Xc4
— ANI (@ANI) April 19, 2019
കോൺഗ്രസിൽ ചേർന്ന ഹാർദിക്കിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജാംനഗർ സീറ്റിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ സംവരണ പ്രക്ഷോഭക്കേസിലെ ശിക്ഷയില്‍ സ്റ്റേ ചെയ്യുന്നതിനുള്ള അപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ ഹാർദിക്കിന് മത്സരിക്കാൻ കഴിയാതെയായി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook