/indian-express-malayalam/media/media_files/uploads/2017/04/burkhabarkha.jpg)
ന്യൂഡൽഹി: അര്‍വിന്ദര്‍ സിംഗ് ലൗലിയും അമിത് മാലിക്കും കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ഡൽഹി മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബർഖ ശുക്ല സിംഗ് രാജിവെച്ചു. ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ബർഖ സിംഗ് സ്ഥാനം രാജിവച്ചത്.
ഫലപ്രദമല്ലാത്ത രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നശിക്കുകയാണെന്നും ബര്‍ഗ രാജിക്കത്തില്‍ ആരോപിച്ചു. മഹിള കോണ്‍ഗ്രസ് അധ്യക്ഷയായിരിക്കെ തന്‍റെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്നും പിന്നെ എങ്ങനെ സ്ത്രീ ശാക്തികരണം നടപ്പാക്കുമെന്നും ബര്‍ഖ രാജിക്കത്തില്‍ ചോദിച്ചു.
കോണ്‍ഗ്രസ് നേതാവായ അജയ് മാക്കന്റെ മോശം പെരുമാറ്റവും കാരണമാണ് രാജിവെക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. തന്നോട് മാത്രമല്ല അജയ് മോശമായി പെരുമാറിയതെന്നും മറ്റ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ഇയാള്‍ മോശമായി പെരുമാറിയെന്നും ബര്‍ഖ ആരോപിച്ചു.
സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തികരണവും വോട്ടു ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും അജയ് മാക്കനും ഉപയോഗിച്ചതെന്നും അവർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us